വി.ഐ.പികള്‍ താമസിക്കുന്ന സ്ഥലത്ത് പാവങ്ങള്‍ക്ക് വഴി നല്‍കുന്നില്ല; മൂന്ന് സെന്റില്‍ വീടുപണിയാന്‍ കഴിയാതെ വിധവയായ വീട്ടമ്മ
മാനന്തവാടി:മാനന്തവാടി താഴെയങ്ങാടി താമസിക്കുന്ന തന്റെ സ്ഥലത്തേക്കുള്ള വഴി ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ഒരു സംഘമാളുകള്‍ തടസപ്പെടുത്തിയിരിക്കുന്നതായുള്ള ആരോപണവുമായി വിധവയായ വീട്ടമ്മ രംഗത്ത്. മാനന്തവാടി താഴെ അങ്ങാടി കുന്നത്ത് മിനിയാണ് പരാതിക്കാരി.താനുള്‍പ്പെടെയുള്ള എട്ട് കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് പോകാനുള്ള ഏക മാര്‍ഗ്ഗമാണ് ഇവര്‍ തടസ്സപ്പെടുത്തുന്നതെന്നും, ആകെയുള്ള മൂന്ന് സെന്റ് ഭൂമിയില്‍ നഗരസഭയില്‍ നിന്നും അനുവദിച്ച വീടിന്റെ നിര്‍മ്മാണം നടത്തുവാന്‍ പോലും കഴിയുന്നില്ലന്നും മിനി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.സബ്ബ് കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പൊതുവഴിയെന്ന് രേഖമൂലം നല്‍കുകയും, ആധാരങ്ങളിലും പൊതുവഴിയെന്ന് രേഖപ്പെടുത്തിയിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായും ഇവര്‍ കുറ്റപ്പെടുത്തി.
പണ്ടുകാലം മുതലെ ഈ പ്രദേശത്തുകാര്‍ വഴിയായി ഉപയോഗിച്ചു വന്നതായിരുന്നു ഇപ്പോഴത്തെ വിവാദ വഴി. മാനന്തവാടി നഗരസഭ റോഡില്‍ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. റോഡ് തടസ്സപ്പെടുത്തിയതോടെ തന്റെ അയല്‍വാസികളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ ഇക്ബാലിന്റെ വീട് നിര്‍മ്മാണവും തടസ്സപ്പെട്ടിരിക്കുയാണന്നും മിനി പറഞ്ഞു.
മരണപ്പെട്ട ഭര്‍ത്താവിന്റെ കുടുംബ സ്വത്തില്‍ നിന്നും ലഭിച്ച മൂന്ന് സെന്റ് സ്ഥലത്താണ് നഗരസഭയില്‍ നിന്നും വീട് അനുവദിച്ചിരിക്കുന്നത്. വഴി തടസ്സപ്പെട്ടതോടെ വീട് നിര്‍മ്മാണത്തിനുള്ള സാധനങ്ങള്‍ കൊണ്ടു പോകുന്നതിന് കഴിയാത്ത സ്ഥിതിയാണന്നും വഴി തുറന്ന് കിട്ടിയില്ലങ്കില്‍ തങ്ങളുടെ വീട് നിര്‍മ്മാണം തടസ്സപ്പെട്ടു പോകുമെന്നും മിനി പറഞ്ഞു.
സബ്ബ് കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ സ്ഥലം സന്ദള്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും വിധവയായ തനിക്ക് നീതി ലഭിച്ചിട്ടില്ലന്നും മിനി പറഞ്ഞു. നീതി ലഭിക്കുന്നതിന് ഏതറ്റം വരെയും പോകാനാണ് തിരുമാനിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇവരുടെ അയല്‍വാസിയും, നഗരസഭ അനുവദിച്ച മറ്റൊരു വീടിന്റെ ഗുണഭോക്താവ് ഇക്ബാലും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍