ദേശീയ പാത 766 ലെ ഗതാഗത നിയന്ത്രണം; അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.
ബത്തേരി:ദേശീയ പാത 766 ലെ ഗതാഗത നിയന്ത്രണ നീക്കത്തിനെതിരെ യുവജന സംഘടന പ്രതിനിധികള്‍ ബത്തേരിയില്‍ നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു.മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പി രാമകൃഷ്ണനും സമരസമതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ഐക്യദാര്‍ഢ്യ സമ്മേളനത്തോടെയാണ് സമരം അവസാനിപ്പച്ചത്. നിരാഹാരസമരത്തിന്റെ 12 ദിനത്തിലും ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളാണ് ബത്തേരിയിലേക്ക് ഒഴുകിയെത്തിയത്. മന്ത്രിമാരായ ടി പി രാമകൃഷ്ണന് എ കെ ശശീന്ദ്രന്. കെ സുധാകരന് സുഭാസുരേന്ദന് തുടങ്ങിയ നിരവധി നേതാക്കള്‍ ഇന്ന് ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രശ്നത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുംവരെ സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. പ്രശ്നം പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതടക്കമുള്ള കാര്യങ്ങള്‍ അനുകൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരാഹാരം താല്‍ക്കാലികമായി അവസാനിപ്പിച്ചെങ്കിലും പ്രതിഷേധ പരിപാടികള്‍ തുടരാന്‍ തന്നെയാണ് സമര സമിതിയുടെ തീരുമാനം. ഒക്ടോബര്‍ 18 നാണ് സുപ്രിം കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രലയം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ് മൂലമായിരിക്കും ഇനി നിര്‍ണ്ണായകം മാവുക. വയനാട് കണ്ട എക്കാലത്തെയും വലിയ സമരങ്ങളില്‍ ഒന്നാണ് കഴിഞ്ഞ പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം അവസാനിപ്പിച്ചത്. നിരാഹാരം നടത്തിവന്ന യുവജന നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍