വനപാലകരെ കയ്യേറ്റം ചെയ്തതില്‍ ശക്തമായ പ്രതിഷേധം: കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷന്
പുല്‍പ്പള്ളി:സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ ചെതലത്ത് റെയിഞ്ച് പരിധിയിലുള്ള ഇരുളം മാതമംഗലം ഭാഗത്തെ ജനവാസ കേന്ദ്രത്തില്‍ കണ്ട അവശനായ പുലിയെ നിരീക്ഷിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയായിരുന്ന റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള വനപാലകരെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി കൈയ്യേറ്റം ചെയ്ത് ബന്ധിയാക്കുകയും, വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതില്‍ കേരള ഫോറസ്റ്റ് റെയിഞ്ചേഴ്സ് അസോസിയേഷന് നോര്‍ത്തേണ്‍ സര്‍ക്കിള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രണ്ട് ദിവസമായി പ്രദേശത്തെ വനഭാഗത്ത് കണ്ടുവന്നിരുന്ന അവശനായിരുന്ന പുലിയുടെ അടുത്തേക്ക് പൊതുജനങ്ങള്‍ ചെന്ന് അപകടമുണ്ടാകാതിരിക്കാന്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിനിടയില്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറെയും കൂടെയുണ്ടായിരുന്ന വനപാലകരെയും കൈയ്യേറ്റം ചെയ്ത് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.ആര്.മധു, െ്രെടബല്‍ വാച്ചര്‍ ജയേഷ് എന്നിവര്‍ പുല്‍പ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വയനാട് ജില്ലയില്‍ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് പതിവായിരിക്കുകയാണ് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നതിന് സ്ഥലത്തെത്തുന്ന വനംസംരക്ഷണ ജീവനക്കാരെ തടഞ്ഞുവയ്ക്കുകയും കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രവണത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരികയാണ്. ആയത് അവസാനിപ്പിക്കുന്നതിനുള്ള നടപടി ബന്ധപ്പെട്ടവര്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള പ്രതിഷേധ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് അസോസിയേഷന് മുന്നറിയിപ്പു നല്കി.
കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തി വനംവകുപ്പ് ജീവനക്കാരെ അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്ത് ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും, സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്നും യോഗം ബന്ധപ്പെട്ടവരോട് ശക്തമായി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍