നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിക്കുന്നു
ഇരുളം:പൂതാടി മാതമംഗലത്ത് കഴിഞ്ഞ ദിവസം പുലിയിറങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്നത്തില്‍ നാട്ടുകാര്‍ക്കെതിരെ വനം വകുപ്പ് എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ത്രീകളടക്കമുള്ള പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നു.കേസ് പിന്‍വലിക്കും വരെ സമരമെന്ന് നാട്ടുകാര്‍.കഴിഞ്ഞ ദിവസം പൂതാടി ഗ്രാമപഞ്ചായത്തിലെ മാതമംഗലത്ത് പുലിയിറങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷകരടക്കമുള്ള പ്രദേശവാസികള്‍ക്കെതിരെ വനംവകുപ്പ് ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കള്ളക്കേസെടുത്ത സംഭവത്തില്‍ പ്രദേശവാസികള്‍ ഇരുളം ഫോറസ്റ്റ് ഓഫീസിന് മുമ്പില്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. സര്‍വകക്ഷിസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറോളം പേരാണ് ഉപരോധസമരം ആരംഭിച്ചിട്ടുള്ളത്. രാത്രിയിലും സമരം തുടരുകയാണ്. പ്രദേശത്തെ ഏഴ് പേരുടെ പേരിലും കണ്ടാലറിയാവുന്ന അമ്പതോളം പേരുടെ പേരിലുമാണ് വനംവകുപ്പ് കേസെടുത്തിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ ഷിജി, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ടി ആര് രവി, വി ഡി ജോസ്, എ ജെ കുര്യന്, എന്‍ എം രംഗനാഥ് എന്നിവരും സമരത്തിന് നേതൃത്വം നല്കി വരികയാണ്. പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ മയക്കുവെടി വെച്ചോ, കൂട് വെച്ചോ പിടികൂടേണ്ടതിന് പകരം പടക്കമെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ച വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധസ്വരമുയര്ത്തിയതിനാണ് നാട്ടുകാരെ ഒന്നടങ്കം വനംവകുപ്പ് കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍