സഞ്ചാര സ്വാതന്ത്ര്യ സമരത്തിന് ആവേശം പകര്‍ന്ന് രാഹുലെത്തി;പ്രശ്ന പരിഹാരത്തിന് രാജ്യത്തെ മികച്ച നിയമവിദഗ്ധരെ ഏര്‍പ്പാടാക്കുമെന്ന് രാഹുല്‍
ബത്തേരി:ദേശീയപാത 766ലെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കാനുള്ള നീക്കത്തിനെതിരെ യുവജന സംഘടനാ നേതാക്കള്‍ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി സമരപന്തലിലെത്തി. സമരഭടന്മാരെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പൊതുജനത്തെ അഭിസംബോധന ചെയ്തു. ഏതാനും ചെറുപ്പക്കാര്‍ നടത്തുന്ന നിരാഹാരം ജില്ലയിലെ മുഴുവനാളുകള്‍ക്കും വേണ്ടിയാണെന്നും, വയനാടിനെയാകെ ബാധിക്കുന്ന സഞ്ചാര സ്വാതന്ത്ര്യ പ്രശ്നം പരിഹരിക്കുന്നതിന് ബുദ്ധിപൂര്‍വ്വമായ നീക്കമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതിനായി ലഭ്യമായതില്‍ ഏറ്റവും പ്രഗത്ഭരായ നിയമവിദഗ്ധരുടെ സഹായം തേടുമെന്നും രാഹുല്‍ പ്രസ്താവിച്ചു.
രാഹുലിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍;
വയനാട്ടില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന നിരാഹാരത്തെ സമരത്തെ പറ്റി അറിഞ്ഞതിനാലാണ് ഞാനിവിടെയെത്തിയത്. മര്‍മ്മ പ്രധാനമായ വഷയത്തെ അധികരിച്ച് നടത്തുന്ന ഈ സമരം വയനാട്ടിലെ മുഴുവന്‍ ജനവിഭാഗത്തേയും പ്രതിനിധീകരിച്ച് നടത്തുന്നതാണ്. ജില്ലയിലെ ഏവരുടേയും ബുദ്ധിമുട്ടുകളേയാണ് നിരാഹാരമനുഷ്ടിക്കുന്ന ചെറുപ്പക്കാര്‍ പ്രതിനിധാനം ചെയ്യുന്നത്.
ഈ വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ആര്‍ക്കും അഭിപ്രായ വ്യതാസമില്ല. ബുദ്ധിപരമായും, പ്രതുല്പ്പാദനപരമായും ഈ പ്രശ്നം പരിഹരിക്കണം. അത്തരമൊരു പരിഹാരത്തിന് സാധ്യതയുണ്ട്. വന്യമൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും, അതോടൊപ്പം ഗതാഗത സൗകര്യം തടസ്സപ്പെടുത്താതെയും ഇത് പരിഹരിക്കാന്‍ കഴിയും. വയനാടിനോട് മാത്രം പ്രത്യേക സമീപനം പാടില്ല. നീതി നടപ്പാക്കണം. വയനാട്ടിലേത് നിയമപരമായ പ്രശ്നമാണ്. സുപ്രീകോടതിയിലാണ് ഈ പ്രശ്നം നിലനില്‍ക്കുന്നത്. അതുകൊണ്ടതന്നെ നിയമവിദഗ്ധരുമായി കാര്യങ്ങള്‍ വിശദമായി സംസാരിക്കുകയും, പ്രശ്നപരിഹാരത്തിന് സഹായിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലെ പ്രശ്നപരിഹാരത്തിനായി രാജ്യത്തെ ഏറ്റവും മികച്ച അഭിഭാഷകരെ ഉപയോഗിക്കും. പക്ഷേ വളരെ ബുദ്ധിപൂര്‍വ്വമായി ഇടപെടേണ്ടുന്ന വിഷയമാണിത്. കൂടുതല്‍ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മാറുന്നത്. അതുകൊണ്ട് തന്നെ നമ്മള് പരിഹാരം കാണുമെന്ന് എനിക്കുറപ്പുണ്ട്. ഈ വിഷയത്തെകുറിച്ച് പാര്‍ലമെന്റ്ില്‍ സംസാരിച്ചു. കേന്ദ്രമന്ത്രിമാരുമായും സംസാരിച്ചിട്ടുണ്ട്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസാരിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ വയനാടിന് അനുകൂലമായി സ്വീകരിക്കുമെന്നു മുഖ്യന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് ബത്തേരി സമരപന്തലിലെത്തിയ അദ്ധേഹം സമരഭടന്മാരെ സന്ദര്‍ശിക്കുകയും, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് പൊതുജനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. രാഹുലിനോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms