പ്രതിഷേധം അണപൊട്ടുന്നു ;പതിനായിരങ്ങള്‍ സമരപന്തലിലേക്ക്
ബത്തേരി:വയനാടന്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന ആവശ്യവുമായി യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിത കാല നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നപ്പോള്‍ ഐക്യദാര്‍ഢ്യവുമായി പതിനായിരങ്ങളാണ് നിരാഹാര സമരപന്തലിലേക്ക് ഒഴുകി എത്തുന്നത്. സമരത്തിന് പിന്തുണ അറിയിച്ച് നൂറ്കണക്കിന് വിദ്യാര്‍ഥികള്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. വിദ്യാര്‍ഥികള്‍ക്ക് ബത്തേരിയിലെത്താന്‍ സൗജന്യയാത്രയാണ് ജില്ലയിലെ ബസുടമകള്‍ ഒരുക്കിയത്.കോരിച്ചൊരിഞ്ഞ മഴ അവഗണിച്ചാണ് മുദ്രാവാക്യം വിളികളുമായി വിദ്യാര്‍ഥികള്‍ ടൗണില്‍ അണിനിരന്നത്.ഇതിനിടെ പ്രതിഷേധം ശക്തമാകുമ്പോഴും ഒരു മന്ത്രിപോലും തിരിഞ്ഞുനോക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട് സമരക്കാര്‍ക്ക്. എന്‍എച്ച് 766 ലെ സഞ്ചാരസ്വാതന്ത്ര്യം പൂര്‍ണ്ണമായി നിലനിര്‍ത്തുന്നതുവരെ സമരവുമായി മുമ്പോട്ട് പോവുമെന്നാണ് ആക്ഷന്‍ കമ്മറ്റി പറയുന്നത്. ഇന്ന് വയനാട്ടില്‍ നിന്നുള്ള യു.ഡി.എഫ്. പ്രതിനിധി സംഘം രാഹുല്‍ഗാന്ധി എം.പിയുമായി ഡല്‍ഹിയില്‍ വച്ച് സംസാരിച്ചു. ഒക്ടോബര്‍ നാലിന് അദേഹം സമരപന്തലിലെത്തും. വയനാട്ടില്‍ നിന്നുള്ള സര്‍വകക്ഷി പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും ചര്‍ച്ച നടത്തി. ഗാന്ധിജയന്തി ദിനത്തില്‍ ദേശീയപാതയില്‍ ഉപവാസം നടത്താനാണ് സമരസമിതിയുടെ തീരുമാനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍