കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി എസ്.സുരേഷ് കുമാര്‍ വയനാട്ടിലെത്തി
മീനങ്ങാടി:ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങള്‍ മനസ്സിലാക്കാനായി കര്‍ണ്ണാടക വിദ്യാഭ്യാസ വകുപ്പു മന്ത്രി എസ്.സുരേഷ് കുമാര്‍ വയനാട്ടിലെത്തി. ജില്ലയില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍,മുട്ടില്‍ ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.ഐ.ടി. അറ്റ് സ്കൂള്‍ അധികൃതരോടൊപ്പം മീനങ്ങാടി സ്കൂളിലെത്തിയ മന്ത്രി, സര്‍ക്കാരിന്റെ അന്താരാഷ്ട്ര വിദ്യാലയം എന്ന സങ്കല്‍പ്പത്തെ കുറച്ചന്വേഷിക്കുകയും, നിര്‍മ്മാണം പൂര്‍ത്തിയായി വരുന്ന അന്താരാഷ്ട്ര വിദ്യാലയ ബ്ലോക്ക്,ഐ.ടി ലാബ്, ക്ലാസ്സ് മുറികള്‍, ലൈബ്രറി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്തു. ഒന്നര മണിക്കൂര്‍ സമയം സ്കൂളില്‍ വിനിയോഗിച്ച അദ്ദേഹം ക്ലാസ്സ് റൂമില്‍ വിദ്യാര്ഥികളോടൊപ്പമിരുന്ന്, ഐ.സി.ടി അധിഷ്ഠിത പഠനത്തിന്റെ സാധ്യതകള്‍ വിലയിരുത്തി.സ്കൂളിലെ ഗണിത ശാസ്ത്ര അധ്യാപകന് ബി.ബിനേഷ് നയിച്ച ക്ലാസ്സിനു ശേഷം മന്ത്രി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. കര്‍ണാടകയിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ക്ക് പ്രായോഗിക മാതൃക കണ്ടെത്തുകയായിരുന്നു സന്ദര്‍ശന ലക്ഷ്യം.കര്‍ണാടകയിലേക്കുള്ള രാത്രിയാത്രാ വിലക്കുമായി ബന്ധപ്പെട്ട തങ്ങളുടെ ആശങ്കകള്‍ വിദ്യാര്‍ഥികള്‍ മന്ത്രിയുമായി പങ്കു വച്ചു. അധ്യാപകരും, രക്ഷാകര്‍ത്തൃസമിതി ഭാരവാഹികളും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.സംസ്ഥാനത്തെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്കാരം നേടിയ സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് മന്ത്രിയും സംഘവും മടങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍