ബീനാച്ചി എസ്റ്റേറ്റില്‍ വീണ്ടും ചാരായ വേട്ട;395 ലിറ്റര്‍ വാഷും, 6 ലിറ്റര്‍ ചാരായവും കണ്ടെത്തി
ബത്തേരി:വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് & ആന്റി നാര്‍കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സംയുക്തമായി ഇന്ന് ബത്തേരി ബീനാച്ചി എസ്റ്റേറ്റില്‍ നടത്തിയ റെയിഡില്‍ ആറ് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 395 ലിറ്റര്‍ വാഷും, വാറ്റിവെച്ചിരുന്ന 6 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.പ്രധാന റോഡില്‍ നിന്നും ഒരു കിലോ മീറ്ററോളം ഉള്‍ഭാഗത്തായി ചെങ്കുത്തായ വെള്ളച്ചാലിനോട് ചേര്‍ന്നുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് വന്‍ വ്യാജവാറ്റു കേന്ദ്രം കണ്ടെത്തിയത്.വയനാട് ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വന്യമൃഗങ്ങള്‍ ഉള്ള ഭാഗത്ത് സംഘം അതിസാഹസികമായി പരിശോധനക്കായെത്തുമ്പോഴേക്കും ചാരായം വാറ്റി കൊണ്ടിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.വാറ്റ്കേന്ദ്രത്തിന് സമീപത്ത് നീല ഷീറ്റ് മേഞ്ഞ് വന്‍തോതില്‍ വിറക് ശേഖരിച്ച് വെക്കുകയും, വാറ്റുന്നതിനുള്ള മറ്റു സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. ആള് പെരുമാറ്റം തീരെയില്ലാത്ത ഈ ഭാഗത്തിന് സമീപം ഒരാഴ്ച മുന്‍പ് 615 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും കണ്ടെടുത്തിരുന്നു. മദ്ധ്യപ്രദേശ് ഗവ. ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റിലെ ഈ ഭാഗത്ത് വന്യമൃഗശല്യവും രൂക്ഷമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍