യാത്ര നിരോധനം; മുഖ്യമന്ത്രി നേരിട്ട് ഇടപെടണം:യു.ഡി.എഫ്
ബത്തേരി:ദേശീയപാതയിലെ യാത്ര നിരോധന വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.ജനവികാരം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിക്കണം. ദേശീയപാത 766 നു ബദലായി മറ്റൊരു പാതയുമില്ല എന്ന വസ്തുത കോടതിയെ ബോധ്യപ്പെടുത്തണം.കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം കോടതിയില്‍ സമര്‍പ്പിക്കുന്ന സത്യവാങ്മൂലം കേരളത്തിന് അനുകൂലമാകുമെന്ന് ഉറപ്പാക്കാന്‍ ബിജെപി നേതൃത്വം ഇടപെടണം. നൂറ്റാണ്ടുകളായി ഉപയോഗത്തിലുള്ള പാത അടച്ചുപൂട്ടുന്നത് അംഗീകരിക്കാനാകില്ല.മലബാറിന്റെ തന്നെ വികസനത്തിന് തടയിടുന്ന നിരോധനം നടപ്പാക്കാന്‍ നീക്കം നടക്കുമ്പോള്‍ കേരളത്തിന്റെ നിലപാട് അര്‍ഥശങ്കയില്ലാതെ വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.വിഷയം ദേശീയശ്രദ്ധയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിയെയും എം പിമാരെയും നേരില്‍ക്കാണാനും മുഖ്യമന്ത്രി നേരിട്ടു ഇടപെട്ട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറാവാത്തപക്ഷം ശക്തമായ സമരം തുടങ്ങാനും തീരുമാനിച്ചു.
ഐ.സി. ബാലകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്മാന് കെ.കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ്, കെ.എല്‍.പൗലോസ്, ടി.ജെ. ജോസഫ്, പി.പി. അയ്യൂബ്, ആര്.പി. ശിവദാസ്, നിസി അഹമ്മദ്, എന്‍.യു. ഉലഹന്നാന്, എന്‍.സി. കൃഷ്ണകുമാര്‍, പി.ഡി. സജി, മാടക്കര അബ്ദുല്ല, എം.എ. അസൈനാര്‍, ഷബീര്‍ അഹമ്മദ്, ബെന്നി കൈനിക്കല്‍, സക്കരിയ മണ്ണില്‍, ടിജി ചെറുതോട്ടില്‍, ബാബു പഴുപ്പത്തൂര്‍, സി.ടി. ചന്ദ്രന്, സി.കെ. ആരിഫ്, ടി. അവറാന്, അസൈന്‍, ബേബി വര്‍ഗീസ്, കെ.എ. ഷുക്കൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍