പെരിക്കല്ലൂര്‍ കടവില്‍ കാട്ടാനകളിറങ്ങി വ്യാപക നാശനഷ്ടം
പുല്‍പ്പള്ളി:പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവില്‍ കാട്ടാനയിറങ്ങി വ്യാപക നാശനഷ്ടം വരുത്തി.പ്രദേശത്തെ കട തകര്‍ക്കുകയും,കൃഷിനാശം വരുത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് പുലര്‍ച്ച കബനി പുഴ കടന്ന് എത്തിയ കാട്ടാനകള്‍ ചെരിക്കല്ലൂര്‍ ബസ്സ് സ്റ്റോപ്പിന് സമീപം മുല്ലശ്ശേരി ശശിയുടെ കടയുടെ ഷീറ്റുകള്‍ ഉള്‍പ്പെടെയാണ് നശിപ്പിച്ചത്. കെട്ടിടത്തിന്റെ ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.ഇതിന് പുറമേ പ്രദേശത്തെ നിരവധി കര്‍ഷകരുടെ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ആഴ്ച്ചകളായി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.സന്ധ്യമയങ്ങുന്നതോടെ ആന പുഴ കടന്ന് ഇക്കരെ എത്തുന്നതുമൂലം ജനങ്ങള്‍ക്ക് വീടിന് പുറത്ത് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.ജനവാസ കേന്ദ്രമായിട്ടു പോലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് തെരുവ് വിളക്ക് സ്ഥാപിച്ചാല്‍ ഒരു പരിധി വരെ ആനശല്യത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നു.അടിയന്തിരമായി പെരിക്കല്ലൂര്‍ കടവ്, തേന്മാവ് കടവ്, തോണിക്കടവ് പ്രദേശങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍