നാടിനാകെ ഉത്സവമായി കമ്പളനാട്ടി
മാനന്തവാടി:അതിജീവനത്തിന്റെ ആഘോഷമായും, മഴ ക്കെടുതികളില് നിന്നുമുള്ള തിരിച്ചുവരുമായി കമ്പളനാട്ടി. തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരി കാക്കവയലിലാണ് സൗഹൃദ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ പാരമ്പര്യ ആചാരങ്ങള്‍ എല്ലാം അനുഷ്ഠിച്ചുകൊണ്ട് തുടര്‍ച്ചയായ നാലാം വര്‍ഷവും കമ്പളനാട്ടി സംഘടിപ്പിച്ചത്.5 ഏക്കര്‍ വയലിലാണ് പാരമ്പര്യ നെല്‍വിത്തിനങ്ങളായ തുണ്ടി,പാല് തുണ്ടി,ഗന്ധകശാല,വലിയ ചെന്നല്ല് എന്നീ പാരമ്പര്യ നെല്‍വിത്തുകള്‍ ഉപയോഗിച്ച് കൃഷി ആരംഭിച്ചിരിക്കുന്നത്.തികച്ചും ജൈവ കൃഷി രീതിയാണ് ഉപയോഗിക്കുനത്.വയനാടന്‍ നെല്‍വയലുകളില്‍ നിന്നും അപ്രത്യക്ഷമായ ഏര് പൂട്ടിയാണ് നിലം ഒരുക്കിയത്.കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി കൂടിയാണ് കമ്പളനാട്ടിയെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു.തുടിയുടെയും ചിനീയുടെയും താളത്തിനനുസരിച്ച് ആദിവാസി സ്ത്രീകള്‍ പാരമ്പര്യ നൃത്തം ചെയ്ത് കൊണ്ട് നാട്ടി നടത്തിയതും വയനാടിന്റെ വയല്ക്കാഴ്ചകളായി മാറി. സ്ക്കൂള് കുട്ടികള്‍ മുതല്‍ ആബാലവൃദ്ധം ജനങ്ങളാണ് കമ്പളനാട്ടി ആസ്വദിക്കാനായി എത്തിയത്. വന്നവര്‍ക്കെല്ലാം വയനാടന്‍ തുണ്ടി അരി കൊണ്ട് ഉണ്ടാക്കിയ ഭക്ഷണവും മുള്ളന്‍ കയ്മയുടെ പായസവും നല്കി.ഒറ്റ ദിവസം കൊണ്ട് കൃഷി ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്ത് ഞാറ് നട്ട് തീര്‍ക്കുക എന്നതാണ് കമ്പള നാട്ടി ഇതിന്റെ പുനര്‍ജീവനം കൂടിയായിരുന്നു കാക്കവയല്‍ പാടശേഖരത്ത്.ജോണ്സണ് ഓലിയ പുര, വി കെ ശ്രീധരന്, സുനില്‍ കുമാര്‍, എ എന്‍ പ്രവീണ്‍, കെ വി രാജേഷ് എന്നിവര്‍ കമ്പള നാട്ടി ഉത്സവത്തിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍