വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് ജാമ്യം ലഭിച്ച സംഭവം;ജാമ്യം റദ്ദ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈകോടതിയിലേക്ക്.
മാനന്തവാടി:ജാമ്യ ഉത്തരവിന്റെ കോപ്പി ലഭിക്കുന്ന മുറയ്ക്ക് പബ്ലിക പ്രോസിക്യൂട്ടറുടെ റിപ്പോര്‍ട്ടുകൂടി തേടിയായിരിക്കും അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി എസ്.എം.എസ്ഡി .വൈ.എസ്.പി. കുബേരന് നമ്പൂതിരി ഹൈകോടതിയെ സമീപിക്കുക. ജാമ്യം ലഭിച്ച അധ്യാപകന് നിശ്ചയിച്ച ഡ്യൂട്ടിക്ക് ഹാജരായില്ലെന്നും സൂചന. 17 കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതി പ്രകാരം പോക്സോ നിയമ പ്രകാരവും എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമ പ്രകാരവും കേസെടുത്ത കമ്പളക്കാട് പറളികുന്ന് പള്ളിയാളി തൊടുക പി.എം.മുഹമ്മദ് ഹനീഫക്ക് കോടതി ജാമ്യം അനുവദിച്ചത്.
ഐ.പി.സി 354 (എ) 341,കൂടാതെ എസ്.സി./എസ്.ടി.പോക്സോ നിയമപ്രകാരവുമാണ് കുറ്റാരോപിതനെതിരെ കേസ് എടുത്തത്. കേസില്‍ ജാമ്യം ലഭിക്കാനിടയായതില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു. എസ്.ടി.മോര്‍ച്ച, ഡി.വൈ.എഫ്.ഐ, സ്കൂള്‍ വിദ്യാര്‍ത്ഥികളടക്കം അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയുമുണ്ടായി. ഒ.ആര്.കേളു എം.എല്‍.എ ഉള്‍പ്പെടെ ജാമ്യം ലഭിക്കാനിടയായ സഹചര്യത്തിനെതിരെ പ്രതികരിച്ച് മുന്നോട്ട് വന്നിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി.ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി സമീപിക്കാനൊരുങ്ങുന്നത്. അതെ സമയം ജാമ്യം ലഭിച്ച അധ്യാപകന് വാല്യുവേഷന് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഡ്യൂട്ടിക്ക് ഹാജരായിലെന്നും സൂചനയുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍