കെ.എസ്.ടി.ഇ.എസ് ധര്‍ണ്ണ നടത്തി
ബത്തേരി:കെ.എസ്.ആര്.ടി.സി യെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് നയിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കെ.എസ്.ടി.ഇ.എസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നടത്തിയ ധര്‍ണ്ണ സമരം കെ.എസ്.ടി.ഇ.എസ് ജില്ല പ്രസിഡണ്ട് സന്തോഷ്.ജി.നായര്‍ ഉദ്ഘാടനം ചെയ്തു.കേരളത്തില ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെ എസ് ആര് ടി സിയെ ഇടതു പക്ഷ സര്‍ക്കാരിന്റെ പരീക്ഷണ കേന്ദ്രമാക്കുകയാണ്, ഇടതുപക്ഷം അധികാരത്തിലേറിയാല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്ന മോഹന വാഗ്ദാനം നല്കിയവര് അവരെ പിരിച്ചുവിടുകയും പിന്നീട് ദിവസവേതന അടിസ്ഥാനത്തില്‍ തിരിച്ചെടുത്ത തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയുമാണ് ചെയ്യുന്നത്. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്ക്കാരവും, ഷെഡ്യൂളുകള്‍ വെട്ടിച്ചുരുക്കുകയും, മൂന്നു വര്‍ഷം കൂടി ഓടിക്കാന്‍ അനുമതിയുള്ള 1400 ഓളം ബസ്സുകള്‍ പൊളിക്കാനുള്ള നീക്കവും കെ എസ് ആര് ടി സിയെ നാശത്തിലേക്കാണ് നയിക്കുന്നത്.നിലവില്‍ 50 ഓളം ബസ്സുകള്‍ പൊളിക്കുന്ന ജോലി പുരോഗമിക്കുകയാണ്, ഗ്രാമങ്ങളേയും നഗരങ്ങളേയും ബന്ധിപ്പിക്കുന്ന ഓര്‍ഡിനറി ബസ്സുകള്‍ പൊളിച്ചടുക്കുന്നതോടെ യാത്രാക്ലേശവും, കോര്‍പ്പറേഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ധര്‍ണ്ണാ യോഗത്തില്‍ സി.കെ.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.എം.കെ.സജീവ്, ഷിബി മോന്, എ.എന്‍.രാധാകൃഷ്ണന്, വി.കെ. വിനുമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍