അമ്പലവയല്‍ മര്‍ദ്ദനം; പ്രതി സജീവാനന്ദനെ റിമാന്റ് ചെയ്തു
അമ്പലവയല്‍:അമ്പലവയല്‍ മര്‍ദ്ദന കേസിലെ മുഖ്യപ്രതി സജീവാനന്ദനെ കോടതി റിമാന്റ് ചെയ്തു. ഇന്നലെ രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. അമ്പലവയല്‍ ടൗണില്‍ വച്ച് തമിഴ്നാട് സ്വദേശികളായ യുവതിയെയും യുവാവിനെയും നടുറോഡിലിട്ട് മര്‍ദിച്ചതിനും, തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതി പ്രകാരമുള്ള കേസിലും പ്രതിയായ സജീവാനന്ദനെ ഇന്നലെ കര്‍ണ്ണാടക മധൂരില്‍ നിന്നുമാണ് പോലീസ് പൊക്കിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ സജീവനന്ദന് മര്‍ദന സംഭവം വിവാദമായതിന് പിറകെ കര്‍ണ്ണാടകയിലേക്ക് മുങ്ങി മധൂറിലെ മലയാളികളുടെ കൃഷിയിടത്തില്‍ ജോലി ചെയ്ത് വരികയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ശ്രമം തുടരുന്നതിനിടെയാണ് പോലീസ് പിടിയിലായത്.
ജൂലൈ 21ന് ഞായറാഴ്ച രാത്രിയിലായിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് സജീവാനന്ദന് യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദിച്ചത്.ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദനും ലോഡ്ജ് നടത്തിപ്പുകാരനായ തിരുവനന്തപുരം സ്വദേശി വിജയകുമാറും ഉള്‍പ്പെടെ മൂന്ന് പേര് ഇവരുടെ മുറിയിലേക്ക് അതിക്രമച്ച് കയറുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, അപമര്യാദയായി പെറുമാറുകയും ചെയ്തിരുന്നു. ബഹളമായതോടെ ലോഡ്ജ് ജീവനക്കാര്‍ യുവതിയേയും യുവാവിനേയും ഇറക്കിവിടുകയുമായിരുന്നു. ഇവരെ പിന്തുടര്ന്ന് കവലയില്‍ വെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് ഇരയായ യുവതി നല്‍കിയിട്ടുള്ള മൊഴി.
സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരന് വിജയകുമാര്‍, പ്രദേശവാസിയായ റോയ് ജേക്കബ്ബ് എന്നിവരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ വിജയകുമാറിനെ കഴിഞ്ഞ മാസം 31ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം റോയ് ജേക്കബ്ബിനെ പിടികൂടാനായിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍