അവനെതിരെ കേസ്സെടുത്തു..!
അമ്പലവയല്‍:ഇതര സംസ്ഥാന യുവതിയെ നടുറോഡില്‍ വെച്ച് അസഭ്യം പറയുകയും, മുഖത്തടിക്കുകയും ചെയ്തുമായി ബന്ധപ്പെട്ട് യുവാവിനെതിരെ കേസെടുത്തു. നരിക്കുണ്ട് പായിക്കൊല്ലി കയറ്റുതറ സജീവാനന്ദ് (39) നെതിരെയാണ് അമ്പലവയല്‍ പോലീസ് കേസെടുത്തത്.സ്ത്രീത്വത്തെ അപമാനിക്കല്‍, കൈ കൊണ്ടടിക്കല്‍, തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയവക്കെതിരെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് സി പി എമ്മും, പ്രാദേശികവാട്സ് ആപ് കൂട്ടായ്മയും പരാതി നല്‍കിയിരുന്നു.അമ്പലവയല്‍ സി ഐ ടി യു െ്രെഡവേഴ്സ് യൂണിയന് പ്രതിയെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ടൗണില്‍ പ്രകടനം നടത്തി.
ഇക്കഴിഞ്ഞ ഞായറാഴ്ച എട്ടു മണിയോടെയാണ് സംഭവം. ടൗണില്‍ ഗ്രാമീണ ബാങ്കിന് സമീപത്ത് വച്ച് യുവതിയും ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവെന്ന് പറയുന്ന പാലക്കാട് സുനീര്‍ എന്ന വ്യക്തിയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന സജീവനന്ദ് സുനീറിനെ മര്‍ദ്ധിക്കുകയും തുടര്‍ന്ന് ഇത് തടയാനെത്തിയ യുവതിയെ മര്‍ദ്ധിക്കുകയുമായിരുന്നു. ഇത് കണ്ടു നിന്നവര്‍ തന്നെ സജീവാനന്ദനെയും യുവതിയേയും സുനീറിനെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതുമാണ്. പിന്നീട് രണ്ട് കൂട്ടര്‍ക്കും പരാതിയില്ലന്ന് പറഞ്ഞ് പൊലീസ് വിട്ടയച്ചതായാണ് ഇവരെ സ്റ്റേഷനില്‍ എത്തിച്ചവര്‍ പറയുന്നത്. സ്വമേധയാ കേസെടുക്കാവുന്ന സംഭവത്തിലാണ് സ്ത്രീയെ പരസ്യമായി മര്‍ദ്ധിച്ച വ്യക്തിയെ വിട്ടയച്ചതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ആദ്യം പരാതിയില്ലാതിരുന്നതിലാണ് കേസെടുക്കാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പൊതു സ്ഥലത്ത് മോശമായി പെരുമാറിയതിന് സജീവാനന്ദിനെതിരെ പെറ്റികേസ് എടുത്തിരുന്നതായും പോലീസ് പറഞ്ഞു ഇപ്പോള്‍ പരാതിലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
മര്‍ദ്ദനമേറ്റ സത്രീയും പുരുഷനും പ്രദേശത്തെ ഒരു ലോഡ്ജില്‍ മുറിയെടുത്തിരുന്നതായും, പിന്നീട് ടൗണില്‍ വെച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് സജീവാനന്ദ് വിഷയത്തിലിടപെട്ടതും മര്ദ്ദിച്ചുതും. സംഭവത്തിനു ശേഷം ഇരുവരേയും കുറിച്ച് പോലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍