വന്യമൃഗ ശല്യത്തിനെതിരെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
പുല്‍പ്പള്ളി:ഭൂദാനം,മരകാവ്, വേലിയമ്പം,കണ്ടാമല,മൂഴിമല പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി വേലിയമ്പം സ്കൂളില്‍ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. തകര്‍ന്ന ഫെന്‍സിംഗ് ട്രഞ്ച് നന്നാക്കുവാനും,ആനയിറങ്ങുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കുവാനും, ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ജിനീഷിന്റെ ചികിത്സാ ചിലവ് പൂര്‍ണ്ണമായി ഏറ്റെടുക്കാനും,ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരോട് മോശമായി പെരുമാറിയതിനെ കുറിച്ച് അന്വേഷിക്കുവാനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യോഗം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉത്ഘാടനം ചെയ്തു
വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് ജനജാഗ്രത സമിതി രൂപീകരിച്ച് പദ്ധതി തയ്യാറാക്കുവാനും,ആനശല്യം രൂക്ഷമായ പ്രദേശങ്ങളിലെ റോഡുകളിലെ വനാതിര്‍ത്തികളില്‍ ഗേറ്റുകള്‍ സ്ഥാപിക്കാനും കമ്മിറ്റി രൂപീകരിച്ചു.കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി മേഖലയില്‍ വ്യാപകമായി നശിപ്പിക്കുകയും ജിനീഷിന് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനും സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്നും ഐ.സി.ബാലകൃഷ്ണന് എം.എല്‍ എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍, ഡി.എഫ്.ഒ .വി.രഞ്ജിത് കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍,ഫാ.തോമസ് തേരകം,കെ എല്‍ പൗലോസ്, തോമസ് ഏറനാട്ട്, എന്‍.യു ഉലഹന്നാന്, ടി.ജെ.ചാക്കോച്ചന് ,വി എം പൗലോസ്, ജോമറ്റ്, സാബു.കെ.മാത്യു, സി.പി ജോയി, സജി വിരിപ്പാമറ്റം, വി.എം ജയചന്ദ്രന് ,ഗ്രാമപഞ്ചായത്തംഗം രജനി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍