ജോലിയില്‍ കൃത്യവിലോപം; ആരോഗ്യവകുപ്പ് ജീവനക്കാരനെ സസ്പെന്റ് ചെയ്തു
പുല്‍പ്പള്ളി:പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ എം.പി നൗഷയെയാണ് വയനാട് ഡിഎംഓ അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്. പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ മാത്രം ആറ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥീരീകരിച്ചിട്ടും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെന്ന നിലയില്‍ നൗഷ ഗുരുതര കൃത്യവിലോപം കാണിച്ചതായിപരാതിയുയര്ന്ന പശ്ചാത്തലത്തിലാണ് നടപടി.ഡിഎംഓ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും വന്ന വീഴിചകള് ബോധ്യമായതിനെ തുടര്‍ന്നാണ് സസ്പെന്റ് ചെയ്തത്.
പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒരു ഹൈല്‍ത്ത് ഇന്‍സ്പെക്ടറും, മൂന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്സ്പെക്ടര്മാരുമാണുള്ളത്. ഇവരുടെ സേവനപരിധിയില്പ്പെട്ട ആടിക്കൊല്ലി,അമരക്കുനി തുടങ്ങിയ ഭാഗങ്ങളിലാണ് ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരുടെ കൃത്യമായ നിരീക്ഷണവും, ബോധവത്കരണ പ്രവര്‍ത്തനങ്ങളും മൂലമാണ് ഡെങ്കിപ്പനിയുടെ വ്യാപനം തടയാന്‍ കഴിഞ്ഞത്. എന്നാല്‍ നൗഷയുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളിലൊന്നുംതന്നെ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ അദ്ധേഹം നടത്തിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജെഎച്ച്ഐ എന്ന നിലയില്‍ ചിലവഴിക്കേണ്ട ഫണ്ടുകള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെന്നും, മെഡിക്കല്‍ ഓഫീസറടക്കമുള്ള മേല്‍ ഉദ്യോഗസ്ഥര്‍ കാരണം ബോധ്യപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കിയില്ലെന്നും ഡിഎംഓ വ്യക്തമാക്കി. മഴക്കാല പൂര്‍വ്വ ശുചീകരണത്തിലും, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ആരോഗ്യവകുപ്പും, ഗ്രാമപഞ്ചായത്തും ഒറ്റക്കെട്ടായി നില്ക്കുമ്പോള് ഇത്തരം ഒരു ജീവനക്കാരനില്‍ നിന്നും വരുന്ന വീഴചകള്‍ മൊത്തം പ്രവര്‍ത്തനത്തെ താളം തെറ്റിക്കുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍