വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന പരാതി; അധ്യാപകനെതിരെ കേസെടുത്തു ;ആരോപണം അടിസ്ഥാനരഹിതമെന്ന് അധ്യാപകന്
പുല്‍പ്പള്ളി:പെരിക്കല്ലൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ മുഖത്തടിച്ചെന്ന പരാതിയില്സ്കൂള് പ്രിന്‍സിപ്പാള്‍ എംആര്‍ രവിക്കെതിരെയാണ് പുല്‍പ്പള്ളി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദ്ദിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും, മര്‍ദ്ദിച്ച കുറ്റത്തിന് ഐപിസി 323 വകുപ്പ് പ്രകാരവുമാണ് കേസ്. ക്ലാസില്‍ പുസ്തമെടുക്കാതെ വന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് മുഖത്തടിച്ചതെന്നാണ് പരാതി. എന്നാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളില്‍ അച്ചടക്കം നിലനിര്‍ത്തേണ്ടതിന്റെ ഭാഗമായി കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടതായി വരുന്നുണ്ടെന്നും അതിലുള്ള പ്രകോപനമാണ് പരാതിക്ക് പിന്നിലെന്നും,കുട്ടിയെ താന്‍ അടിച്ചിട്ടില്ലെന്നും അധ്യാപകന് പറഞ്ഞു.
ഇന്നലെയാണ് വിദ്യാര്‍ത്ഥിയെ അധ്യാപകന് മുഖത്തടച്ചതായുള്ള പരാതിയുമായി രക്ഷിതാവും ബന്ധുക്കളും പുല്‍പ്പളളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്നത്. ക്ലാസില്‍ ഇരുന്ന് ചിരിച്ചെന്ന് ആരോപിച്ചാണ് അധ്യാപകന് തന്നെ മുഖത്തടിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. പിന്നീട് വീട്ടിലെത്തിയപ്പോള്‍ തലകറക്കമുണ്ടായതായും വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നൂവെന്ന് രക്ഷിതാവും പറയുന്നു. ആശുപത്രി അധികൃതര്‍ നല്കിയ വിവരപ്രകാരം പുല്‍പ്പള്ളി പോലീസ് സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്കൂളിലെ അച്ചടക്കം നിലനിര്‍ത്തേണ്ടുന്നതിന്റെ ഭാഗമായി പലപ്പോഴും പ്രധാന അധ്യാപകന്‍കൂടിയായ തനിക്ക് കര്‍ശന നിലപാടുകള്‍ സ്വീകരിക്കേണ്ടതായി വരുന്നുണ്ടെന്നും ഇതില്‍ ചുരുക്കം ചില വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിഷേധമുണ്ടെന്നും അതിന്റെ ഭാഗമായാണ് പരാതിയെന്നും ആരോപണവിധേയനായ അധ്യാപകന് രവി ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ബാഹുല്യവും, പരിമിത സൗകര്യങ്ങളും കാരണം സ്കൂളിന്റെ അച്ചടക്കം നിലനിര്‍ത്താന്‍ പലപ്പോഴും വിദ്യാര്‍ത്ഥികളെ ശകാരിക്കേണ്ടി വരുന്നുണ്ടെന്നും എന്നാല്‍ ഇതുമൂലം വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നില്ലെന്നും അദ്ധേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍