വിദ്യാലയങ്ങള്‍ കാരുണ്യത്തിന്റെ ഭാഷകളും പഠിപ്പിക്കണം:പി.ഇസ്മായില്‍.
പൂതാടി:മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ സഹായഹസ്തങ്ങള്‍ നീട്ടി സ്വന്തംജീവിതം ആസ്വദിക്കുന്നവരായി മാറാന്‍ വിദ്യാര്‍ത്ഥികള്‍ ശീലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.ഇസ്മായില്‍ അഭിപ്രായപ്പെട്ടു.പൂതാടി ശ്രീനാരായണ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ വിജയോത്സവം പരിപാടിഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.പണവും പത്രാസുമുണ്ടെങ്കില്‍ സ്വന്തം നിലയില്‍ പരാശ്രയമില്ലാതെ തങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമെന്ന ന്യൂജന്‍ ചിന്തകള്‍ മിഥ്യയാണ്. ഭക്ഷണം. വസ്ത്രം. പാര്‍പ്പിടം തുടങ്ങി എല്ലാ കാര്യങ്ങളിലും മനുഷ്യന് പരസഹായം ഇല്ലാതെ ജീവിക്കാനാവില്ല.ഓരോ വിദ്യാര്‍ത്ഥിയും സാമൂഹ്യ ബോധമുള്ളവനും ധാര്‍മിക പക്ഷത്ത് നിലയുറപ്പിക്കുന്നവനുമായി മാറണം. യന്ത്രങ്ങളുടെ ഭാഷകളോടൊപ്പം കാരുണ്യത്തിന്റെ ഭാഷകള്‍ കൂടി കുട്ടികള്‍ക്ക് പകരാന്‍ വിദ്യാലയത്തിനാവണം. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ മിനി ശശി ഉപഹാരങ്ങള്‍ വിതരണം ചെയ്തു.എ.ദേവകുമാര്‍. പ്രിന്‍സിപ്പാള്‍ പി.ടി.രവീന്ദ്രന്.ജിനോ വര്‍ഗ്ഗീസ്.സംസാരിച്ചു. കിഡ്നി രോഗികളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവനം പദ്ധതിയിലേക്ക് വിദ്യാര്‍ത്ഥികള്‍ മുഖാന്തരം സമാഹരിച്ച തുക ചടങ്ങില്‍ വെച്ച് കൈമാറി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍