വിജിലന്‍സ് ചമഞ്ഞ് പണം തട്ടിയ രണ്ട് പേര്‍അറസ്റ്റില്‍;വിജലന്‍സ് ചമഞ്ഞ് വയോധികനില്‍ നിന്നും 22,500 രൂപ തട്ടിയകേസിലെ പ്രതികളാണ് അറസ്റ്റിലായത്
ബത്തേരി:വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ വയോധികനില്‍ നിന്നും 22,500 രൂപ തട്ടിയെടുത്ത കേസിലെ രണ്ട് പ്രതികളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. മുട്ടില്‍ ചൂരിപ്ര റഷീദ് (45), കാര്യമ്പാടി പുതിയപുരക്കല്‍ ഫൈസല്‍ (43) എന്നിവരാണ് അറസ്റ്റിലായത്. ജൂണ്‍ 13നാണ് ബത്തേരിയില്‍ വെച്ച് സ്വകാര്യ കമ്പനിജീവനക്കാരനായ വയോധികന്റെ പണം ഇരുവരും തട്ടിയത്. കാറിലെത്തിയ സംഘം തങ്ങള്‍ വിജിലന്സുകാരാണെന്നും പറഞ്ഞ് ദേഹപരിശോധന നടത്തിയ ശേഷം പണം അപഹരിക്കുകയായിരുന്നു.തട്ടിപ്പിനിരയായ വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെകംനമ്പര്‍ 461 പ്രകാരം പിടിച്ചുപറിക്ക് കേസ് രജിസ്റ്റര്‍ ചെയ്ത ബത്തേരി പോലീസ് രണ്ടാഴ്ചകള്‍ക്ക് ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. മുമ്പ് ഇതരസംസ്ഥാന തൊഴിലാളികളേയും, തെരുവില്‍ അന്തിയുറങ്ങുന്നവരേയുമെല്ലാം പറ്റിച്ച് ഇരുവരും പണം തട്ടിയിരുന്നതായി സൂചനകളുണ്ട്. ബത്തേരി സിഐ എംഡി സുനിലിന്റെ നിര്‍ദ്ദേശപ്രകാരം എസ്ഐ ഇ അബ്ദുള്ള, എസ് സിപിഓ മാത്യു, സിപിഓ മാരായ സണ്ണി ജോസഫ്, സവാദ്, വിനീഷ് തുടങ്ങിയവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍