പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ പ്രത്യേക പദ്ധതി: മന്ത്രി എ.സി.മൊയ്തീന്;കൂടുതല്‍ റോഡുകള്‍ തകര്‍ന്നത് മാനന്തവാടി നഗരസഭയില്‍
മാനന്തവാടി:കഴിഞ്ഞ പ്രളയകാലം വയനാട് ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കീഴിലെ 1107 കിലോമീറ്റര്‍ റോഡുകളാണ് തകര്തതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് നിയമസഭയില്‍ പറഞ്ഞു മാനന്തവാടി എം.എല്‍.എ ഒ.ആര് കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.ഗ്രാമ പഞ്ചായത്തിന് കീഴില്‍ 809.367 കിലോമീറ്റര്‍ റോഡുകളും, നഗരസഭാ പരിധിയില്‍ 154.22 കിലോമീറ്ററും, ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ 144.33 കിലോമീറ്റര്‍ റോഡുകളുമാണ് തകര്‍ന്നത്.മാനന്തവാടി നഗരസഭക്ക് കീഴില്‍ മാത്രം 106.75 കിലോമീറ്ററും,ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ 90.33 കിലോമീറ്റര്‍ റോഡും തകര്‍ന്നു. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക ഉള്‍പ്പെടുത്തിയും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി മുഖേനയും മറ്റുള്ള സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
കല്‍പ്പറ്റ നഗരസഭക്ക് കീഴില്‍ 14.572 കി.മി റോഡും, ബ്ലോക്കിന് കീഴില്‍ 54 കിലോമീറ്ററും സുല്‍ത്താന്‍ബത്തേരി നഗരസഭ കീഴില്‍ 32.9 കി.മീ റോഡും തകര്ന്നവയില്പ്പെടുന്നു. പഞ്ചായത്ത് തലത്തില്‍ വൈത്തിരി (50 കി.മി) വെങ്ങപ്പള്ളി (1.5 കി.മി) വെള്ളമുണ്ട ( 28.2 കി.മി) തൊണ്ടര്‍നാട് (18.2 കി.മി) തിരുനെല്ലി ( 53.7 കി.മി) തവിഞ്ഞാല്‍ (135 കി.മി) തരിയോട് ( 65 കി.മി) പുല്‍പ്പള്ളി (15 കി.മി) പൊഴുതന (59 കി.മി) പനമരം ( 90 കി.മി) പടിഞ്ഞാറത്തറ ( 22.9 കി.മി) നെന്മേനി ( 27.5 കി.മി ) മുട്ടില്‍ (14.6 കി.മി) മൂപ്പൈനാട് ( 64 കി.മി) മേപ്പാടി ( 18.3 കി.മി മീനങ്ങാടി ( 33 കി.മി) കോട്ടത്തറ (19 കി.മി) കണിയാമ്പറ്റ (4 കി.മി) എടവക (69.85 കി.മി) അമ്പലവയല്‍ (20.52) എന്നിങ്ങനയാണ് തകര്‍ന്നത്. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണം തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക ഉള്‍പ്പെടുത്തിയും ദുരന്തബാധിത പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി മുഖേനയും മറ്റുള്ള സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയും പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരികയാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍