ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് ജൂണ്‍ 26ന്
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കന്നാരംപുഴ പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വണ്ടിക്കടവ്, ഫോറസ്റ്റ് ഓഫീസിലേക്ക് കുടുംബശ്രീയുടെയും വനിതാ കൂട്ടായ്മയുടെയും നേതൃത്വത്തില്‍ ജൂണ്‍ 26ന് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മാസങ്ങളായി വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിനെതിരെയാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.പ്രദേശത്ത് മാസങ്ങളായി രൂക്ഷമായ വന്യമൃഗശല്യം മുലം ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.ഇതിന് പുറമെ കാലവസ്ഥാ വ്യതിയാനവും കാര്‍ഷിക വിളകളുടെ രോഗബാധയും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.ഉപജീവനത്തിനായി ക്ഷീരമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് ഏറെയും.വനത്തില്‍ നിന്നിറങ്ങുന്ന കടുവയും പുലിയുമടക്കം വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നത് വര്‍ദ്ധിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് വനിതാ കുട്ടായമയുടെ നേതൃത്വത്തില്‍ മാര്‍ച്ച്.ഇതിനു പുറമെ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളുക, കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് കൃഷി പുനസ്ഥാപിക്കുന്നതിന് സഹായങ്ങള്‍ നല്‍കുക എന്നീ ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കുന്നുണ്ട്.മാര്‍ച്ച് രാവിലെ 9 ന് കാപ്പിസെറ്റ് കവലയില്‍ നിന്ന് ആരംഭിക്കുമെന്നും വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുള്പ്പടെയുള്ളവര് പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ സി നി രാജന്, റീജ ജഗദേവന്‍, മോളി രാജു, എല്‍ സി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍