വിദ്യാര്‍ത്ഥികള്‍ക്ക് ബാധിച്ചത് എച്ച് 1 എന്‍ 1 ;പനി പൂര്‍ണ്ണമായും നിയന്ത്രണവിധേയം; ചികിത്സയിലുള്ള കുട്ടികളെ രണ്ട് ദിവസംകൂടി നിരീക്ഷണത്തില്വെക്കുമെന്ന് സൂചന
നൂല്‍പ്പുഴ:നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കല്ലൂര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബാധിച്ചത് എച്ച് 1 എന്‍ 1 പനിയാണെന്ന് വ്യക്തമായി. പനിബാധിച്ച കുട്ടികളുടെ ശരീരസ്രവം മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധിച്ചതിലാണ് മൂന്ന പേര്‍ക്ക് രോഗബാധ എച്ച് 1 എന്‍ 1 ആണെന്ന് തെളിഞ്ഞത്. ഇതോടെ കുട്ടികള്‍ പനിയില്‍ നിന്നും മുക്തരായെങ്കിലും നിലവില്‍ ചികിത്സയില്‍ തുടരുന്ന 13 കുട്ടികളേയും രണ്ട് ദിവസം കൂടി നിരീക്ഷണത്തില്വെക്കാനാണ് ആരോഗ്യവകുപ്പിന്റെ ഉദ്ദേശം . കൂടാതെ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രത്യേക നിരീക്ഷണവും,ബോധവത്കരണ പരിപാടികളും നടത്തും. ഇന്ന് ഒരാള്‍ക്ക് പോലും പനി ബാധയില്ലാത്തതിനാല് രോഗബാധ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായമാകാനാണ് സാധ്യതയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പനി ബാധിച്ചതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും, നൂല്‍പ്പുഴ എഫ്എച്ച്സിയിലുമായി 20 ഓളം കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി ചികിത്സ തേടിയത്. ഇവരില്‍ ആറ് പേര് രോഗവിമുക്തരായി ഹോസ്റ്റലിലേക്ക് തിരികെ പോയിരുന്നു. മറ്റ് കുട്ടികളുടെയെല്ലാംതന്നെ പനി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന് കുട്ടികളുടെ ശരീരസ്രവങ്ങള്‍ പരിശോധനക്കായി മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചതിന്റെ റിസല്‍ട്ട് ഇന്ന് വൈകുന്നേരത്തോടെ വന്നതിലാണ് ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതലാണ് കുട്ടികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.
ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി മുതല്‍ പ്ലസ്ടു വിദ്യാര്ത്ഥിവരെയുള്ള 20ഓളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചികിത്സ തേടിയത്. അതില്‍ പതിനാറ് കുട്ടികളാണ് ഇപ്പോള്‍ അഡ്മിറ്റുള്ളത്. ഇവരുടെയെല്ലാം പനി നിയത്രണവിധേയമാണ്. ആദിവാസി കാട്ടുനായ്ക്ക വിഭാഗത്തില്‍ പെട്ട 526 വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ഉള്ളത് .ഹൈസ്കൂള്‍ വിഭാഗത്തില്‍ 386 വിദ്യാര്‍ത്ഥികളും ,പ്ലസ്വണ് പ്ലസ്ടു വിഭാഗത്തില്‍ 143 വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട്. എല്ലാവരും സ്കൂള്‍പരിസരത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍