പകര്‍ച്ചപ്പനിയെ തുടര്‍ന്ന് 20 കുട്ടികള്‍ ചികിത്സതേടി ;വൈറല്‍ പനിയെന്ന് പ്രാഥമിക നിഗമനം;പനി നിയന്ത്രണ വിധേയം
നൂല്‍പ്പുഴ:നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ കല്ലൂര്‍ രാജീവ് ഗാന്ധി മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ 20 ഓളം വിദ്യാര്‍ത്ഥികളെയാണ് പനി ബാധിച്ചതിനെ തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലും, നൂല്‍പ്പുഴ എഫ്എച്ച്സിയിലും പ്രവേശിപ്പിച്ചത്. രണ്ട് ദിവസങ്ങളിലായി ചികിത്സ തേടിയവരില്‍ ആറ് പേര് രോഗവിമുക്തരായി. മറ്റ് കുട്ടികളുടെയെല്ലാംതന്നെ പനി നിയന്ത്രണവിധേയമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.വൈറല്‍പനിയാണെന്ന് സംശയിക്കുന്നതായും കുട്ടികളുടെ ശരീരസ്രവങ്ങള്‍ പരിശോധനക്കായി മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതലാണ് കുട്ടികളില്‍ പനിയുടെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.പനിബാധികരെ ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി മുതല്‍ പ്ലസ്ടു വിദ്യാര്ത്ഥിവരെയുള്ള 20ഓളം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ചികിത്സ തേടിയത്. അതില്‍ പതിനാറ് കുട്ടികളാണ് ഇപ്പോള്‍ അഡ്മിറ്റുള്ളത്. ഇവരുടെയെല്ലാം പനി നിയത്രണവിധേയമാണ്. ഗുരുതര പകര്പ്പനിക്കുള്ള സാധ്യത വിരളമാണെന്നും, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ പടരാനുള്ള ഒരു സാഹചര്യവും സ്കൂള്പരിസരത്തില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍തന്നെയും പനിയുടെ യഥാര്‍ത്ഥകാരണം വ്യക്തമാകാന്‍ കുട്ടികളുടെ ശരീര സ്രവങ്ങള്‍ മണിപ്പാല്‍ വൈറോളജി ലാബിലേക്കയച്ചതായും, ഇന്ന് വൈകുന്നേരത്തോടെ റിസല്‍ട്ട് വരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. സ്കൂും പരിസരവും കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളും, ബോധവത്കരണ നടപടികളും ആരംഭിച്ചതായും, നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. ആദിവാസി കാട്ടുനായ്ക്ക വിഭാഗത്തില്‍ പെട്ട 526 വിദ്യാര്‍ത്ഥികളാണ് സ്കൂളില്‍ ഉള്ളത് .ഹൈസ്കൂള്‍ വിഭാഗത്തില്‍ 386 വിദ്യാര്‍ത്ഥികളും ,പ്ലസ്വണ് പ്ലസ്ടു വിഭാഗത്തില്‍ 143 വിദ്യാര്‍ത്ഥികളും ഇവിടെയുണ്ട്. എല്ലാവരും സ്കൂള്‍പരിസരത്തെ ഹോസ്റ്റലിലാണ് താമസിക്കുന്നത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍