പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സര്‍വീസ് സഹകരണ ബാങ്കില്‍ ഭരണസമിതി നടത്താനിരുന്ന നിയമന നീക്കം സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പ്രത്യേക ഉത്തരവിലൂടെ താല്‍ക്കാലികമായി തടഞ്ഞു.സര്‍ക്കാരിനും സഹകരണ വകുപ്പിനും ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി . സത്യസന്ധവും നീതിപൂര്‍വ്വവുമായ അന്വേഷണത്തിലൂടെ കോടികളുടെ അഴിമതി തടഞ്ഞ് മുഴുവന്‍ നിയമനങ്ങളും റദ്ദ് ചെയ്യണമെന്ന് സിപിഐഎം മുള്ളന്‍കൊല്ലി,പാടിച്ചിറ ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി ആവശ്യപ്പെട്ടു.ബാങ്കില്‍ ഒഴിവുള്ള ക്ലര്‍ക്ക്, കേഷ്യര്‍ തുടങ്ങിയ തസ്തികകളിലേക്ക് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നേരിട്ടെടുത്ത് പ്രമോഷന് നല്‍കുക. എന്നതായിരുന്നു ഭരണസമിതിയുടെ നീക്കമെന്നായിരുന്നു പരാതി. ഇതിനായി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 15 മുതല്‍ 25 ലക്ഷം വരെയാണ് കോഴയായി കരാര്‍ ഉറപ്പിച്ചത്. ഇതിനെതിരെ സിപിഐഎം, ഡിവൈഎഫ്ഐ പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍