തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്ത് വേലിയമ്പം ചുള്ളിക്കാട് ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് പരിക്ക്. വേലിയമ്പം കണ്ടാമല കോളനിയിലെ ബാലകൃഷ്ണന്റെ ഭാര്യ പത്മിനി (50) യെയാണ് ഇടുപ്പെല്ലിനേറ്റ പരിക്കുകളോടെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് ഉച്ചയ്ക്ക് 1.30 ന് ഭക്ഷണത്തിന് പോകുമ്പോഴാണ് കാട്ടാനയാക്രമിച്ചത്.തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുളം നിര്‍മ്മിക്കുന്നിടത്ത് വെച്ചാണ് സംഭവം.ഇന്ന് ഉച്ചയോടെ ഭക്ഷണകഴിക്കുന്നതിനായി പോകുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതെന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പറഞ്ഞു.പരിക്കേറ്റ പത്ഭമിനിയെ പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ കുടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സുമക്ക് പരിക്കേറ്റതായി തൊഴിലാളികള്‍ പറയുന്നുണ്ട് എന്നാല്‍ ഇവര്‍ ചികിതിസ തേടിയിട്ടില്ല. മറ്റ് സ്ത്രീകളുടെ നിലവിളിയെ തുടര്‍ന്ന് ആന വനത്തിലേക്ക് പിന്‍മാറുകയായിരുന്നൂവെന്നും.പിന്നീട് പരുക്കേറ്റ പത്മിനിയെ തങ്ങള്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നൂവെന്നും സഹതൊഴിലാളികള്‍ പറഞ്ഞു.ആഴ്ച്ചകളായി ഈ മേഖലയില്‍ കാട്ടാനശല്യം രൂക്ഷമായിരിക്കുകയാണ്.കാട്ടാന ശല്യമൂലം ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍