വനപാലകര്‍ വീട്ടില്‍ കയറി കയ്യേറ്റം ചെയ്തതായി പരാതി ;വയോധികയും, കൊച്ചുമകളും ചികിത്സ തേടി
പുല്‍പ്പള്ളി:വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടമ്മയെയും കൊച്ചുമകളെയും മര്‍ദിച്ചതായി പരാതി.പുല്‍പ്പള്ളി മരകാവ് വേലിയമ്പം പാറപറമ്പില്‍ ഫിലോമിന (58),കൊച്ചുമകളും ഭിന്നശേഷി വിദ്യാര്‍ത്ഥിനിയുമായ ചിന്നു (15) ,എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ 3 ഓളം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്തതായും പരാതിയുള്ളത്. ഇരുവരും ജില്ലാശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.എന്നാല്‍ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ രതീശന് പറഞ്ഞു പുല്‍പ്പളളി കൃപാലയ സ്പെഷ്യല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ചിന്നു. പ്രദേശത്ത് സ്ഥിരമായി ആന ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് മകന് അനീഷും വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ മകനെ അന്വേഷിച്ച് വീട്ടിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നാണ് ഫിലോമിനയുടെ പരാതി. കൂടാതെ വീടിന്റെ ജനല്‍ ചില്ല് തകര്‍ത്തതായും ഇവര്‍ പരാതിപ്പെട്ടു. ഇത് സം ബന്ധിച്ച് ഫിലോമിന പുല്‍പ്പള്ളി പോലീസില്‍ പരാതി നല്കി.എന്നാല്‍ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് പുല്‍പ്പള്ളി റേഞ്ച് ഓഫീസര്‍ രതീശന് പറഞ്ഞു. വനപാലകരെ ആക്രമിച്ച കേസിലെ പ്രതിയാണ് അനീഷെന്നും, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പോലീസാണെന്നും വനപാലകര്‍ വീട്ടില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍