ബാങ്ക് ജീവനക്കാരുടെ നിയമനം കോഴ വാങ്ങിയെന്ന് ആരോപണം ;സി.പി.എം ബാങ്ക് ഉപരോധിച്ചു
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ പുതിയതായി നിയമിക്കുന്ന ഏഴോളം ജീവനക്കാരെ എഴുത്തുപരീക്ഷക്കും ഇന്റര്‍വ്യൂവിന് മുന്‍പേ പണം വാങ്ങി ജോലി നല്‍കാനാണ് ബാങ്ക് ഭരണസമിതിയുടെ നീക്കമെന്നാരോപിച്ച് സി.പി.എം പാടിച്ചിറ, മുള്ളന്‍കൊല്ലി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ബാങ്ക് ഉപരോധിച്ചു. ലക്ഷങ്ങള്‍ കോഴ വാങ്ങി കോണ്‍ഗ്രസിലെ ചില നേതാക്കളുടെ മക്കളും, മരുമക്കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് ജോലി നല്‍കാനാണ് ഭരണസമിതി നീക്കമെന്ന് സി പി എം കുറ്റപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് നടക്കാനിരുന്ന എഴുത്തുപരീക്ഷ തടയുന്നതിന്റെ ഭാഗമായാണ് ഉപരോധസമരം സംഘടിപ്പിച്ചത്.
നൂറ് കണക്കിന് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ നല്‍കുന്നതിന് 500 രൂപ അടച്ചു അപേക്ഷ നല്കിയ ഉദ്യോഗാര്‍ത്ഥികളെ അപമാനിക്കുന്ന തരത്തില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള നടപടിക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്. രാവിലെ ഏഴ് മണിയോടെ ഉപരോധസമരം ആരംഭിച്ചതോടെ ബാങ്കിന് ഉള്ളില്‍ കയറാന്‍ കഴിയാതെ ഉദ്യോഗസ്ഥരും ജീവനക്കാരും വലഞ്ഞു. പിന്നീട് പോലീസ് എത്തി സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു. നീക്കുകയായിരുന്നു. തുടര്‍ന്ന് കനത്ത പോലീസ് കാവലിലായിരുന്നു പരീക്ഷ നടത്തിയത് . സമരം സി.പി.എം നേതാവ് ജോബി ഉദ്ഘാടനം ചെയ്തു.പി.എ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സി.പി. വിന്‍സന്റ്, ബൈജു നമ്പിക്കൊല്ലി, അജിത്ത് കെ.ഗോപാലന് ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍