പുല്പള്ളി വെടിവെപ്പ്: പ്രതി കസ്റ്റഡിയിലായതായി സൂചന
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പിസറ്റ് കന്നാരം പുഴയില്‍ യുവാവിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പിടിയിലായതായി സൂചന. കാട്ടുമാക്കേല്‍ നിധിന് പത്മനെ വെടിവെച്ചുകൊന്ന പുളിക്കല്‍ ഷാര്ലിയാണ് പിടിയിലായതായി സൂചനയുള്ളത്.ചീയമ്പം 73 ല്‍ പ്രതി ഒളിവിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഇന്നുച്ചയോടെ പ്രതി കസ്റ്റഡിയിലായതായാണ് റിപ്പോര്ട്ട്നിധിനോടൊപ്പം വെടിയേറ്റ പിതൃസഹോദരന് കിഷോര്‍ മേപ്പാടി വിംസില്‍ ചികിത്സയില്‍ തുടരുകയാണ്.ഷാര്‍ലിയും, നിധിനും തമ്മിലുണ്ടായിരുന്ന അതിര്‍ത്തി പ്രശ്നവും, മറ്റ് വിഷയങ്ങളുമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
വനംവകുപ്പിന്റെ കേസുകളില്‍ പ്രതിയായ പുളിക്കല്‍ ചാര്‍ളിക്ക് ക്രിമിനല്‍ സ്വഭാവമെന്ന് പൊലീസ് പറഞ്ഞിരുന്നു. മുമ്പ് കര്‍ണാടക വനംവകുപ്പ് പിടിയിലായ ഇയാള്‍ കുറെക്കാലം ജയിലിലായരുന്നു. കാല്‍മുട്ടിനു താഴെ വെടിയും ഏറ്റിരുന്നു. അതിര്‍ത്തി വനത്തില്‍ വേട്ട നടത്തി പലര്‍ക്കും കാട്ടിറച്ചി എത്തിക്കുന്ന പതിവുമുണ്ട്. വനപാലര്‍ക്ക് നേരെയും അക്രമ സ്വഭാവം കാണിച്ചതിന് കേസുള്ളതായി പറയുന്നുണ്ട്. വണ്ടിക്കടവിലെ മുന്‍ ഡപ്യുട്ടി റേഞ്ച് ഓഫിസറെ വാക്കത്തിയുമായി വെട്ടാന്‍ ശ്രമിച്ചതിന് കേസുണ്ട്. വനത്തിലെ എല്ലാഭാഗവും നന്നായി അറിയാവുന്നയാളാണ് ചാര്‍ളി. പിതാവ് സുകുമാരനും വനം കേസുകളില്‍ പെട്ടിരുന്നു. ഇയ്യാള് കരടിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കഴിയുകയാണ്. പ്രമുഖര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കാട്ടിറച്ചി എത്തിച്ച് വശത്താക്കുന്നതിനാല് മിക്ക നേതാക്കളും ചാര്‍ളിയുടെ ഇഷ്ടക്കാരാണെന്നും പറയുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍