തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് വെട്ടി മാറ്റിയത് അന്വേഷിക്കണം:വയനാട് ഡി.സി.സി.
കല്‍പ്പറ്റ:തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് വെട്ടി മാറ്റിയത് അന്വേഷിക്കണമെന്ന് വയനാട് ഡി.സി.സി. ഭാരവാഹികള്‍.എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയിലും യുഡിഎഫിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനാധിപത്യമതേതര വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആഴമാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ പ്രകടമായത് എന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ,വയനാട് പാര്‍ലമെന്റ് മണ്ഡലം യു.ഡി. എഫ്. ഇലക്ഷന് ഏജന്റ് പി.വി. ബാലചന്ദ്രന് എന്നിവര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ മഹാഭൂരിപക്ഷത്തിനു വിജയിപ്പിച്ച മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത മുഴുവന്‍ ഐക്യജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നതായി ഡി.സി.സി. പ്രസിഡണ്ട് പറഞ്ഞു.
മണ്ഡലത്തില്‍ ഐക്യമുന്നണിയുടെ കരുത്തും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യവും മറനീക്കിയ തെരഞ്ഞടുപ്പാണ് നടന്നത്. പരാജയഭീതിയില്‍ ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവന്‍ കുപ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഗാന്ധി തൊട്ടടുത്ത എതിര് സ്ഥാനാര്‍ത്ഥി എല്‍. ഡി. എഫിലെ പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോര് ചെയ്ത 10,92,197 വോട്ടില്‍ 7,06,367 രാഹുല്‍ ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു.
പോള്‍ ചെയ്ത വോട്ടില്‍ 64.67 ശതമാനമാണ് രാഹുല്‍ ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53 ശതമാനമാണ് യു.ഡി.എഫ് എല്‍. ഡി. എഫ് വോട്ട് അന്തരം. പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. കല്പറ്റ101229, ബത്തേരി110697, മാനന്തവാടി93237, വണ്ടൂര്‍111948, നിലമ്പൂര്‍103862, ഏറനാട്92109, തിരുവമ്പാടി91152 എന്നിങ്ങനെയാണ് നിയോജക മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധിക്കു ലഭിച്ച വോട്ട്. ഇടതുപക്ഷത്തിനു കല്പറ്റയില് 37475ഉം ബത്തേരിയില്‍ 40232ഉം മാനന്തവാടിയില്‍ 38606ഉം വണ്ടൂരില്‍ 42329ഉം നിലമ്പൂരില്‍ 42202ഉം ഏറനാട് 36382ഉം തിരുവമ്പാടിയില്‍ 26681ഉം വോട്ടാണ് ലഭിച്ചത്.
നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ താത്കാലിക നേട്ടത്തെ എല്‍.ഡി. എഫിന്റെ വളര്‍ച്ചയും യുഡിഎഫിന്റെ തളര്‍ച്ചയുമായി വ്യാഖ്യാനിച്ചതും ഊറ്റംകൊണ്ടതും തെറ്റായെന്നു സിപിഎം, സിപിഐ നേതാക്കള്‍ക്ക് ഇപ്പോള്‍ ബോധ്യമായി. സത്യമെന്നു വിശേഷിപ്പിച്ചു കല്ലുവച്ച നുണകളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചാല്‍ വിലപ്പോകില്ലെന്നും മനസിലായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനു മഹാത്മജിക്കൊപ്പം നേതൃത്വം നല്‍കുകയും ആധുനിക ഇന്ത്യയുടെ സൃഷ്ടിക്കു സമഗ്ര സംഭാവനകള്‍ നല്‍കുകയും ചെയ്ത നെഹ്റു കുടുംബത്തിലെ ഒരംഗം എന്ന നിലയ്ക്കും ഇന്ത്യന്‍ മതേതരത്വം ദേശവ്യാപകമായി കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന നേതാവെന്ന നിലയിലും ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്കു നല്കിയ അംഗീകാരമാണ് തെരഞ്ഞടുപ്പില്‍ വയനാട്ടിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഫലിച്ചത്.
അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്നു പാഠം ഉള്‍കൊള്ളാതെ ബി.ജെ.പിയുടെ ഹിന്ദുത്വ അജന്‍ഡയും വോട്ടര്‍മാര്‍ പ്രാധാന്യം നല്‍കിയതാണ് വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ മറ്റുചില ഭാഗങ്ങളിലും ബിജെപിക്കുണ്ടായ നേട്ടത്തിനു കാരണം. അതിനാല്‍ തന്നെ അമേഠിയിലെ വിജയത്തില്‍ ബി.ജെ.പിയും എന്‍.ഡി. എയും അഹങ്കരിക്കേണ്ടതില്ല. എംപി എന്ന നിലയില്‍ വയനാട് മണ്ഡലത്തോടുള്ള ഉത്തരവാദിത്തം രാഹുല്‍ ഗാന്ധി നിറവേറ്റുമെന്നു യുഡിഎഫിനു ഉറപ്പുണ്ട്.
കേരളത്തില്‍ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും തായ്വേര് ഇളകുകയാണ്. പാര്‍ട്ടി നേതാക്കളുടെ കല്പനകളെ അണികള്‍ കൂട്ടത്തോടെ തമസ്കരിക്കുകയാണ്. സിപിഎം ശക്തികേന്ദ്രങ്ങളെന്നു അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ പോലും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും നേട്ടമുണ്ടാക്കാനായി. ജനങ്ങളുടെ ദൈവവിശ്വാസത്തെ രാഷ്ട്രീയലാഭം മുന്‍നിര്‍ത്തി ഹനിക്കുന്ന വിധത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളും അക്രമരാഷ്ട്രീയവും പ്രളയാന്തര ദുരിതാശ്വാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ അലംഭാവവും, വിലക്കയറ്റവും അണികളെ സിപിഎമ്മില്‍ നിന്ന് അകറ്റുകയാണന്നും ഐ.സി. ബാലകൃഷ്ണന് എം.എല്‍. എ ,പി.വി. ബാലചന്ദ്രന് എന്നിവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍