നാളെ മുതല്‍ മാനന്തവാടിയില്‍ ട്രാഫിക് പരിഷ്കാരം;നിയമം തെറ്റിച്ചാല്‍ കര്‍ശന നടപടി; എതിര്‍പ്പ് സ്വരവും ശക്തം
മാനന്തവാടി:മാനന്തവാടിയില്‍ നാളെ മുതല്‍ പുതിയ ട്രാഫിക്ക് പരിഷ്ക്കാരം നിലവില്‍ വരും. ട്രാഫിക് പരിഷകരണവുമായി പൊതജനം സഹകരിക്കണമെന്ന് നഗരസഭ ചെയര്മാന് വിആര്‍ പ്രവീജ് അഭ്യര്‍ത്ഥിച്ചു. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ട്രാഫിക് പോലീസും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് ഉള്‍പ്പെടെ ഓട്ടോ ടാക്സി സ്റ്റാന്റുകള്‍ മാറ്റുമ്പോള്‍ തൊഴിലാളികളുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്നാണ് സി.ഐ.ടി.യു ഒഴിച്ചുള്ള തൊഴിലാളി യൂണിയനുകളുടെ ആരോപണം. അതുകൊണ്ടുതന്നെ നാളെ മുതലുള്ള ഗതാഗത പരിഷ്കാരം അംഗീകരിക്കില്ലെന്നാണ് ഐന്‍ടിയുസി,ബിഎംഎസ്,എഐടിയുസി,എസ്ടിയു യൂണിയനുകളുടെ തീരുമാനം.
എട്ടു മാസങ്ങള്‍ക്ക് ശേഷം മാനന്തവാടിയില്‍ ഗതാഗത ഉപദേശകസമിതി യോഗം ചേര്‍ന്ന് പുതിയ ട്രാഫിക്ക് പരിഷ്ക്കാരങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചത് ഈ മാസം 15ന് ചേര്‍ന്ന ഗതാഗത ഉപദേശക സമിതിയോഗത്തിലാണ് . ഇതിന്റെ ഭാഗമായി നഗരസഭയും പോലീസും ചേര്‍ന്ന് ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച സി.സി.ടിവി ക്യാമറകള്‍ 25 മുതല്‍ പ്രവര്‍ത്തനക്ഷമമാകും. ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതോടെ ഗതാഗത നിയമം ലംഘിക്കുന്നത് തടയാനും ഒരു പരിധി വരെ സാധിക്കും. ടൗണില്‍ ആവശ്യമുള്ളിടങ്ങളില്‍ ഇതിനകം സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും. മാഞ്ഞുപോയ സീബ്രാ വരകള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
നഗരത്തിലെ ബസ്സ് സ്റ്റാന്റ് ഉള്‍പ്പെടെ ഓട്ടോ ടാക്സി സ്റ്റാന്റുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ഇത്തരം മാറ്റങ്ങള്‍ തൊഴിലാളികളുമായി ആലോചിക്കാതെയാണ് നടപ്പാക്കുന്നതെന്നാണ് സി.ഐ.ടി.യു.ഒഴിച്ചുള്ള തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം. അയല്‍ ജില്ലകളിലേയ്ക്കുള്ള ദീര്‍ഘദൂര ബസുകള്‍ നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര പുറപ്പെടും. കോഴിക്കോട് കുറ്റിയാടി ഭാഗത്തേയ്ക്കുള്ള ബസുകള്‍ ടൗണില്‍ പ്രവേശിക്കാതെ പോലീസ് സ്റ്റേഷന് മുന്‍വശത്തുള്ള റോഡ് വഴി പോകണം. ടൗണില്‍ പ്രവേശിക്കുന്ന ബസുകള്‍ കോഴിക്കോട് റോഡിലെ ബസ് സ്റ്റോപ്പില്‍ മാത്രം ആളുകളെ കയറ്റുകയും ഇറക്കുകയും വേണം. പോസ്റ്റ് ഓഫീസ് കവലയിലെ ബസ് സ്റ്റോപ്പ് എയിംസ് പിഎസ് സി പരിശീലന കേന്ദ്രത്തിന്റെ സമീപത്തേക്ക് മാറ്റി. തലശ്ശേരി റോഡിലെ 2 വരി ഓട്ടോ സ്റ്റാന്‍ഡ് ഒറ്റ വരിയായി നിജപ്പെടുത്തും. ബസ് സ്റ്റാന്‍ഡിന് മുന്പിലെ ഓട്ടോ റിക്ഷ സ്റ്റാന്‍ഡ്
നിലവിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍ഡ് നില്ക്കുന്നിടത്തേയ്ക്ക് മാറ്റും.നിലവിലെ ടൂറിസ്റ്റ് ടാക്സി സ്റ്റാന്‍ഡ് താലൂക്ക് ഓഫിസ് പരിസരത്തേയ്ക്ക്മാറ്റും. ബസുകള്‍ പുറപ്പെടുന്നതിന് 5 മിനിട്ട് മുന്‍പ് മാത്രമേ ബസ്സ്റ്റാന്‍ഡില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ. മൈസൂരു റോഡ് വഴി കോഴിക്കോട്ഭാഗത്തേയ്ക്ക് വരുന്ന ചരക്ക് വാഹനങ്ങള്‍ ചെറ്റപ്പാലത്ത് നിന്ന് ബൈപ്പാസ്വഴി കൊയിലേരി റോഡിലേയ്ക്ക് തിരിച്ച് വിടും. ഇവിടെ പൊലീസിന്റെ സേവനംഉറപ്പ് വരുത്തും.
ഗാന്ധിപാര്‍ക്ക് ഭാഗത്ത് നിന്ന് പ്രവേശിച്ച് ചൂട്ടക്കടവ് ബാഗത്തേയ്ക്ക്പോകുന്ന തരത്തില്‍ ടൗണ്‍ ഹാള്‍ റോഡ് വണ്‍വെ ആക്കും. ഈ റോഡിന്റെ ഇടത് വശത്ത്
മാത്രം ചരക്ക് ഇറക്കലും കയറ്റലും നിജപ്പെടുത്തും. രാവിലെ 8.30 മുതല്‍ 10.30വരെയും വൈകിട്ട് 3.30 മുതല്‍ 5വരെയും ടൗണില്‍ കയറ്റിറക്ക് അനുവദിക്കില്ല.
രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകളുടെ സമയം രാത്രി 1 വരെദീര്ഘിപ്പിയ്ക്കും. രാത്രി സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്ക്ക്ഗാന്ധിപാര്ക്കില് തലശ്ശേരി റോഡില്‍ സ്റ്റാന്‍ഡ് അനുവദിക്കും. ഇവിടെ ക്യുസിസ്റ്റം നിര്‍ബന്ധമാക്കും. ചൂട്ടക്കടവ് റോഡിലെ ജീപ്പ് സ്റ്റാന്‍ഡ് സിഎസ്ഐബില്ഡിങ്ങിന് താഴ് ഭാഗത്തേയ്ക്ക് മാറ്റും. താഴെ പമ്പില്‍ നിന്ന് ഇന്ധനംനിറയ്ക്കുന്ന വാഹനങ്ങളെ യു ടേണ്‍ എടുക്കാന്‍ അനുവദിക്കില്ലഎന്നിവയാണ്തീരുമാനങ്ങള്.
എന്നാല്‍് തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുക്കുന്നതെന്ന് ആരോപിച്ച് സിഐടിയു ഒഴികേയുള്ള വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. യാതൊരുകാരണവശാലും നാളെ മുതല്‍ നടപ്പിലാക്കുന്ന ഗതാഗത പരിഷ്കരണം നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്ന് തൊഴിലാള് നേതാക്കളായ എം ശശികുമാര്‍, സന്തോഷ് ജി നായര്‍, കെ സജീവന്, അഡ്വ റഷീദ് പടയന്‍ എന്നിവര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍