ടാക്സികളില്‍ ജിപിഎസ് സംവിധാനം വേണമെന്ന തീരുമാനം പിന്‍വലിക്കണം:ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു)
മീനങ്ങാടി:ഓട്ടോറിക്ഷ ഒഴികെയുള്ള ടാക്സി വാഹനങ്ങള്‍ക്ക് സിഎഫ് എടുക്കാന്‍ ജിപിഎസ് വേണമെന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് വയനാട് ജില്ലാ ഓട്ടോ ടാക്സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. കേരളത്തില്‍ നിലവില്‍ ഓടുന്ന ടാക്സി വാഹനങ്ങള്‍ക്ക് ജിപിഎസ് ഘടിപ്പിക്കണമെങ്കില്‍ 8000 മുതല്‍ 15000 രൂപവരെ വിലവരും. മോട്ടോര്‍ മേഖലയില്‍ വലിയ പ്രതിസന്ധിസൃഷ്ടിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്രയും ഭീമമായ തുക മുടക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയില്ല. പെട്രോളിയം വില വര്‍ധന, ഇന്‍ഷൂറന്‍സ് പ്രീയ തുകവര്ധന ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലാണ്. പുതിയ വാഹനങ്ങള്‍ ജിപിഎസ് ഘടിപ്പിക്കുന്നത് ഗുണകരമാണ്. അതിനെ യൂണിയന് സ്വാഗതം ചെയ്യുന്നു. പഴയ വാഹനങ്ങളെ ഒഴിവാക്കി ഉത്തരവിറക്കണം. 28ന് ട്രാന്‍സ്പോര്‍ട് കമീഷന് ഓഫീസിലേക്ക് തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. ദേശീയ പാതയിലെ രാത്രിയാത്രാ നിരോധനം പിന്‍വലിക്കുക, ഓട്ടോമീറ്റര്‍ സീല്‍ ചെയ്യാന്‍ കാലതാസം നേരിട്ടാല്‍ 2000 രൂപ പിഴ ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ എന്‍ കൃഷ്ണന് അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ സുഗതന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്, സിഐടിയു ജില്ലാ പ്രസിഡന്റ് വി വി ബേബി, പി ആര് ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. പി എം സന്തോഷ് പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായി കെ എന്‍ കൃഷ്ണന്(പ്രസിഡന്റ്), പി പി ജിനീഷ്, ബാബു ഷിജില്‍കുമാര്‍, ബാബു പുല്‍പ്പള്ളി(വൈസ് പ്രസിഡന്റുമാര്‍), കെ സുഗതന്(ജന.സെക്രട്ടറി), പി എം സന്തോഷ്, കെ എം അബ്ബാസ്, പി എ അസീസ്(ജോ.സെക്രട്ടറിമാര്‍), പി ജെ ആന്റണി(ട്രഷറര്‍) എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍