റോഡിലൂടെ വെള്ളമൊഴുക്കി വാട്ടര്‍ അതോറിട്ടി മുന്നോട്ട്
മാനന്തവാടി:സമരങ്ങളും പ്രതിഷേധങ്ങളും എത്ര നടത്തിയാലും മാനന്തവാടിയിലെ വാട്ടര്‍ അതോറിട്ടിയുമായി ബന്ധപ്പെട്ട പരാതികള്‍ തീരുന്നില്ല. കോഴിക്കോട് റോഡില്‍ പൈപ്പ്പൊട്ടി വെള്ളമൊഴുകാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ അദ്ധ്യക്ഷന്‍ തന്നെ പ്രതിഷേധവുമായി വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് രാത്രി തന്നെ പൊട്ടിയ പൈപ്പ് നന്നാക്കുമെന്ന ഉറപ്പും ലഭിച്ചു. മാനന്തവാടി ടൗണ്പരിസരത്ത് പലയിടങ്ങളിലും വാട്ടര്‍ അതോറിട്ടി പ്രൊജക്ട് ഡിവിഷന്റെ പ്രവൃത്തികളോടനുബന്ധിച്ച് പൈപ്പുകള്‍ പൊട്ടിയൊഴുകുന്നുണ്ട്. എന്നാല്‍ വോട്ടെണ്ണല്‍ പ്രമാണിച്ച് കേബിളുകള്‍ക്കും മറ്റും തകരാര്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ റോഡ് കുഴിക്കുന്നതിനും മറ്റും കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് അറ്റകുറ്റപണികള്‍ വൈകുന്നതെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിച്ചു.
സമരങ്ങളും പ്രതിഷേധങ്ങളും എത്ര നടത്തിയിട്ടും മാനന്തവാടി നഗരത്തിലെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്ിന് ശാശ്വത പരിഹാരം കാണാന്‍ വാട്ടര്‍ അതോറിട്ടി അധികൃതര്‍ക്ക് കഴിയുന്നില്ലെന്നുള്ളതാണ് വാസ്തവം..മാനന്തവാടി നഗരത്തിലെ തിരക്കേറിയ കോഴിക്കോട് റോഡിലെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നാല് ദിവസമായി ഇങ്ങനെ വെള്ളം ഒഴുകുന്നു. അതും കുടിവെള്ളത്തിനായ് നാടും നഗരവും നെട്ടോട്ടമോടുമ്പോള്‍ എന്നുള്ളതാണ് വിരോധാഭാസം. നഗരസഭാ ചെയര്‍മാനോട് ചൊവ്വാഴ്ച രാത്രി ഉറപ്പായും ശരിയാക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും വ്യാഴം പുലര്‍ന്നിട്ടും പൈപ്പ് ശരിയാക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഒടുവില്‍ ചെയര്മാന് തന്നെ നേരിട്ട് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു . തുടര്‍ന്ന് ഇന്ന് രാത്രി തന്നെ ശരിയാക്കുമെന്ന എ.ഇയുടെ ഉറപ്പില്‍ മേല്‍ തിരിച്ചുവരികയാണ് ഉണ്ടായത് .
എന്നാല്‍ കോഴിക്കോട് റോഡിലെ ഉള്‍പ്പെടെ വാട്ടര്‍ അതോറിട്ടിയുടെ കീഴില്‍ വരുന്ന സ്ഥലങ്ങളിലെ പൊട്ടിയപൈപ്പുകളിലെ അറ്റുകറ്റ പണികള്‍ നടത്താന്‍ കളക്ടറുടെ ഉത്തരവ് മൂലം കഴിയാതെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വാട്ടര്‍ അതോറിട്ടി അധികൃതര്‍ വ്യക്തമാക്കി. വോട്ടെണ്ണല്‍ സുഖമമായി നടത്തുന്നതിന് വേണ്ടി റോഡിനടിയിലൂടെ സ്ഥാപിച്ചിരിക്കുന്ന കേബിളുകളും മറ്റും സുരക്ഷിതമായി നിലനിര്‍ത്തേണ്ടതുണ്ട്. ആയതിനാല്‍ റോഡ് കുഴിച്ചുള്ള എല്ലാ പ്രവൃത്തികളും കളക്ടര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചതായും ആയതുകൊണ്ടാണ് ഇത്തരമൊരു അവസ്ഥ സംജാതമായതെന്നും വാട്ടര്‍ അതോറിട്ടി അധികൃതര്‍ അറിയിച്ചു.
പാട്ടര്‍ അതോറിട്ടി പ്രോജക്ട്ഡിവിഷന് പുതിയ പൈപ്പുകള്‍ സ്ഥാപിച്ച് പമ്പിംഗ് തുടങ്ങിയതോടെ പലയിടത്തേയും പഴയ പൈപ്പുകള്‍ പൊട്ടുന്നുണ്ടെന്നും അത്തരം കാര്യങ്ങള്‍ പ്രൊജക്ട് ഡിവിന് അധികൃതരാണ് പരിഹരിക്കേണ്ടതെന്നും വാട്ടര്‍ അതോറിട്ടി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍