മാധ്യമ നിഷ്പക്ഷത ആലങ്കാരികപദമായി:ബിനോയി വിശ്വം എംപി
കല്‍പ്പറ്റ:മാധ്യമ നിഷ്പക്ഷത ആലങ്കാരികപദമായി മാറിയെന്ന് ബിനോയിവിശ്വം എംപി. മാധ്യമ പ്രവര്‍ത്തകനായ വി ജി വിജയന്റെ രണ്ടാം ചരമവര്‍ഷിക ദിനത്തില്‍ അനുസ്മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മാധ്യമ നിഷ്പക്ഷത: സത്യമോ? മിഥ്യയോ? എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ലോക വ്യവസ്ഥയില്‍ നിലപാടുകള്‍ ആവശ്യമാണ്. നിഷ്പക്ഷര്‍ എന്ന പറയുന്ന മിക്കവരും സത്യം മൂടി വെക്കുന്നവരാണ്.ജനവിരുദ്ധ നിലപാടുകളുടെ വക്താക്കളായി ഇക്കൂട്ടര്‍ മാറുന്നു.ലോകം ഇന്ന് മൂലധന പക്ഷത്താണെന്നും കമ്പോള ചങ്ങാത്തം പാലിച്ചാണ് നിഷ്പക്ഷരെന്ന് അവകാശപ്പെടുന്നവര്‍ നിലനില്‍ക്കുന്നതെന്നും ബിനോയി വിശ്വം പറഞ്ഞു. അനുസ്മരണ സമ്മേളനം സി കെ ശശീന്ദ്രന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചുമതലകള്‍ ഏറ്റെടുക്കലാണ് സാമൂഹിക പ്രതിബദ്ധതയെന്ന് അദ്ദേഹം പറഞ്ഞു. അനുസ്മരണ സമിതി ചെയര്മാന് വിജയന് ചെറുകര അധ്യക്ഷത വഹിച്ചു. മീഡിയ അക്കാദമി മുന്‍ ചെയര്മാന് എന്‍.പി. രാജേന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്, കെ പി സി സി അംഗം വി എ മജീദ്, മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍, ബിജെപി ജില്ലാ സമിതിയംഗം ശ്രീനിവാസന്, കേരള കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ, ടിയുസിഐ സംസ്ഥാന സെക്രട്ടറി സാം പി മാത്യു, വയനാട് പ്രസ് ക്ലബ് പ്രസിഡന്ര് പ്രദീപ് മാനന്തവാടി, എച്ച്എംഎസ് ജില്ലാ പ്രസിഡന്റെ എന്‍.ഒ. ദേവസി, വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ എന്നിവര്‍ പ്രസംഗിച്ചു.
ഓള് ഇന്ത്യ ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ പി. ജയേഷിനും സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീധന്യ സുരേഷിനും അനുസ്മരണ സമിതിയുടെ പുരസ്കാരം ബനോയിവിശ്വം സമ്മാനിച്ചു. എം സി ജോസഫ്, കെ കെ അബ്രഹാം, മോയിന്‍ കടവന്‍, ജോസ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വയനാട് പ്രസ്ക്ലബ് മുന്‍ പ്രസിഡന്റ് പി കെ അബ്ദ്ദുള് അസീസ് സ്വാഗതവും അനുസ്മരണ സമിതിയംഗം തോമസ് അമ്പലവയല്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍