പുല്‍പ്പള്ളി എസ്.ഐക്കെതിരെ നടപടി വേണം:സി.പി.ഐ.എം
പുല്‍പ്പള്ളി:പുല്‍പ്പള്ളി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യമെടുക്കാന്‍ ചെന്ന ചീയമ്പം സ്വദേശി ചെറിയ കുരിശ് കദളിക്കാട്ടില്‍ ശ്യാംകുമാറിനെ എസ്ഐ ഭീഷണിപ്പെടുത്തി തനിക്കെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട തായി പരാതി.സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് സിപിഎം ഏരിയാ കമ്മിറ്റി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ഇരുപത്തിയെട്ടിന് ശ്യാംകുമാറും അമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ പ്രദേശവാസികള്‍ പറഞ്ഞ് തീര്‍ക്കുകയും വിവരം സ്റ്റേഷനില്‍ അറിയക്കാന് ചെന്നപ്പോള്‍ പൊതുപ്രവര്‍ത്തകരുടെയും അമ്മയുടെയും മുന്നില്‍ വെച്ച് ശ്യാംകുമാറിനെ എസ്ഐ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഇത് സംബന്ധിച്ചുള്ള പരാതികള്‍ നിലനില്‍ക്കുന്ന ഘട്ടത്തിലാണ് പുതിയ സംഭവമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ശ്യാംകുമാറിനെതിരെ അമ്മയില്‍ നിന്നും പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു. ഈ കേസില്‍ ജ്യാമ്യത്തിനായി ഇക്കഴിഞ്ഞ 14ന് സ്റ്റേഷനില്‍ ചെന്നപ്പോള്‍ എസ്ഐ പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ ശ്യാംകുമാറിനെ കൊണ്ട് നിര്‍ബന്ധിച്ച് പറയിപ്പിക്കുകയും ഇക്കാര്യങ്ങള്‍ വിഡീയോ റെക്കോര്‍ഡിംഗ് നടത്തിയതായയും ഇത് ഗുരുതരമായ തെറ്റാണെന്നും നേതാക്കള്‍ പറഞ്ഞു.മര്‍ദ്ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ശ്യാംകുമാര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ രേഖപ്പെടുത്തിയ മൊഴി ജില്ലാ പോലീസ് ചീഫിന്റെയും എഎസ്പിയുടെയും പരിശോധനക്ക് ശേഷം എഫ്ഐആര്‍ ഇടാതെ ഇരുപത് ദിവസമായി മാറ്റിവെച്ചിരിക്കുന്നത് നീതിനിഷേധമാണെന്ന് നേതാക്കള്‍ പറഞ്ഞു. ശാരീരിക അവശതയുള്ള ചെറുപ്പക്കാരനെ രണ്ട് തവണ സ്റ്റേഷനില്‍ വെച്ച് രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിലെ പരാതിയിന്മേല് എസ്ഐക്കെതിരെ പരാതി സ്വീകരിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലാണെന്ന് പോലീസ് ഭാഷ്യം അംഗീകരിക്കാനാകില്ല. ജില്ലാ പോലീസ് ചീഫിന്റെയും വയനാട് എഎസ്പിയുടെയും ഒത്താശയോടെയാണ് പുല്‍പ്പള്ളി എസ്ഐ തന്നിഷ്ടക്കാരനെ പോലെ പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാറിന്റെ ജനകീയ പോലീസ് നയം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. പരാതിക്കാരെ ഭീഷണിപ്പെടുത്തിയ പുല്‍പ്പള്ളി എസ്ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുമെന്ന് സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് നല്കി. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം പുല്‍പ്പള്ളി ഏരിയാ സെക്രട്ടറി എംഎസ് സുരേഷ് ബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പിഎസ് ജനാര്ദ്ദനന്, അനില്‍ സി കുമാര്‍, സജി തൈപ്പറമ്പില്‍, അജീഷ്, പി.ജെ.പൗലോസ്, ആന്റണി, പരാതിക്കാരനായ ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍