മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് നിയമനം;സി.പി.എമ്മിന്റെ ആരോപണം അടിസ്ഥാന രഹിതം:ജോര്‍ജ് തട്ടാംപറമ്പില്‍
പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടത്തുന്ന നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന സി.പി.എമ്മിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ് തട്ടാംപറമ്പില്‍ പറഞ്ഞു.ബാങ്കിലേക്കുള്ള നിയമനങ്ങള്‍ സഹകരണ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് നടത്തുന്നതെന്നും ഈ മാസം 29ന് എഴുത്തുപരീക്ഷ ഉള്‍പ്പെടെ നടത്താനിരിക്കെ ആളുകളെ നേരത്തെ പണം വാങ്ങി നിശ്ചയിച്ചൂവെന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം.എഴുത്തുപരീക്ഷയും ഇന്റവ്യൂവും നടത്തി അര്‍ഹരായവരെ മാത്രമാണ് ബാങ്കിലേക്ക് തെരഞ്ഞെടുക്കുന്നത്.കോണ്‍ഗ്രസ് മണ്ഡലം ഓഫീസ് പണിയുന്നതിന് നിയമനവുമായി ബന്ധപ്പെട്ട് പണം വാങ്ങുന്നുവെന്ന ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്.നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗുഢാ ശ്രമമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്ന് ജോര്‍ജ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍