ജനവാസ മേഖലയിലൂടെയുള്ള തോട്ടില്‍ കക്കൂസ് മാലിന്യ മൊഴുക്കി ;ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; തങ്ങള്‍ക്ക് ഭീഷണിയെന്നും പ്രവര്‍ത്തകര്‍
മേപ്പാടി:മേപ്പാടി തട്ടികപാലം കോളേരി എസ്റ്റേറ്റ് പാടിയിലെ നാലോളം കുടുംബങ്ങള്‍ ഉപയോഗിച്ച് വരുന്ന കക്കൂസ് ടാങ്കിലെ മാലിന്യമാണ് പാടിയിലെ ചിലരുടെ നേതൃത്വത്തില്‍ തൊട്ടടുത്ത തോട്ടിലേക്ക് ഒഴുക്കിയത്. കാരാപ്പുഴ കുടിവെള്ള പദ്ധതി പ്രദേശത്തേക്ക് പോകുന്നതും, ആദിവാസികളടക്കം നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന തുമായ തോടാണിത്. രണ്ട് ആദിവാസി തൊഴിലാളികള്‍ക്ക് മദ്യം വാങ്ങി നല്‍കിയാണ് ഈ കൃത്യം ഇവര്‍ നിര്‍വ്വഹിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ ഡി വൈ എഫ് പ്രവര്‍ത്തകരായ സുനില്‍, വിബുലാല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാലിന്യ മൊഴുക്കുന്നത് തടയുകയും പോലീസിലും, പഞ്ചായത്തിലും വിവരമറിയിക്കുകയുമായിരുന്നു. എസ്റ്റേറ്റ് മാനേജര്‍ കക്കൂസ് ടാങ്കിലെ മാലിന്യം നീക്കം ചെയ്യാനായി പാടിയിലെ ഒരാളെ ഏല്‍പ്പിച്ചതായും, എന്നാല്‍ പ്രസ്തുത വ്യക്തി കേവലം മദ്യം വാങ്ങി നല്കി രണ്ട് ആദിവാസി തൊഴിലാളികളെ കൊണ്ട് തന്ത്രപൂര്‍വ്വം കാര്യം നടത്തുകയായിരുന്നുവെന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.
പല തവണ ഇത്തരത്തില്‍ കക്കൂസ് മാലിന്യം തോട്ടില്‍ തള്ളിയിരുന്നതായും തങ്ങള്‍ എതിര്‍ത്തപ്പോള്‍ വകവെച്ചില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഇന്ന് വൈകുന്നേരം മഴ പെയ്തു കൊണ്ടിരിക്കുന്നതിന്റെ മറവില്‍ കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തോട്ടിലേക്ക് ഒഴുക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാലിന്യം തള്ളുന്നതിന്റെ വീഡിയോ തെളിവ് സഹിതം പകര്‍ത്തിയതോടെ സംഘം കുടുങ്ങുകയായിരുന്നു.തുടര്‍ന്ന് മേപ്പാടി പോലീസും, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. മാലിന്യം തള്ളിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.വിഷയത്തിലിടപെട്ട തങ്ങളെ പ്രദേശവാസികളിലൊരാള്‍ ഭീഷണിപ്പെടുത്തിയതായും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍