ട്രാന്‍സ് ജെന്ററുകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി റിയ ഇഷ ചിലങ്കയണിഞ്ഞു
ബത്തേരി:ട്രാന്‍സ് ജെന്ററുകള്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവരെപോലെ തന്നെ എല്ലാ വിധ അധികാര അവകാശങ്ങളും ഉണ്ട്.ഇത് നേടിയെടുക്കുന്നതിനായി നിരവധി പരിശ്രമങ്ങള്‍ നടന്നു വരികയാണ്.ഈ അധികാര അവകാശം അംഗീകരിക്കുന്നതിന് വേണ്ടിയും സമൂഹത്തില്‍ മറ്റുള്ളവര്‍ക്ക് പിന്നിലല്ല തങ്ങളെന്ന് ബോധ്യപ്പെടുത്തുന്നതിനും വേണ്ടി ട്രാന്‍സ് സെക്ഷ്വലായ റിയ ഇഷ നാട്യ വേദിയില്‍ ചിലങ്കയണിഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇന്റര്‍ സോണ്‍ കലോല്‍സവത്തിലാണ് റിയ നാടോടി നൃത്തത്തിലുടെ ട്രാന്‍സ് ജെന്ററുകള്‍ക്ക് വേണ്ടി ചിലങ്ക കെട്ടിയത്.മലപ്പുറം ഗവ. കേളേജിലെ ബി.എ. ഇക്കണോമിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയാണ് റിയ. മറ്റുള്ളവരെപോലെ തങ്ങള്‍ക്കും എല്ലാ വിധ അധികാര അവകാശങ്ങളും ഉണ്ട് . എന്നാല്‍ സമുഹത്തില്‍ മൈനോറിറ്റിയായ തങ്ങളെ അംഗീകരിക്കന്‍ ജനങ്ങള്‍ക്ക് മടിയാണ്. സമൂഹത്തിന്റെ ഭാഗമാണ് ട്രാന്‍സ് ജെന്ററും എന്ന ചിന്ത എല്ലാവരിലും ഉണ്ടാക്കുകയും ഇനി കടന്ന് വരുന്ന ഒരു ട്രാന്‍സ് ജെന്ററിന് വഴി തെളിയിച്ചുകൊടുക്കുകയുമാണ് ഇപ്പോള്‍ ചിലങ്കയണിയുന്നതിന്റെ പിന്നിലെ ലക്ഷ്യം
സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു ട്രാന്‍സ് ജെന്റര്‍ ഇന്റര്‍ സോണ്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നത്. സി.സോണ്‍ മല്‍സരത്തില്‍ പങ്കെടുത്താണ് ഇന്റര്‍ സോണില്‍ എത്തിയത്. ഇന്റര്‍ സോണില്‍ ജനറല്‍ വിഭാഗത്തിലോ ട്രാന്‍സ് ജെന്റര്‍ വിഭാഗത്തിലോ അല്ല റിയ മല്‍സരിച്ചത്. റിയയുടെ നാടോടി നൃത്തം പ്രത്യേക ഇനമാക്കിനടത്തുകയായിരുന്നു. ലിംഗഭേദമില്ലാതെ എല്ലാവര്ക്കും മല്‍സരിക്കാന്‍ തന്റെ ഈ കടന്ന വരവോടെ കഴിയുമെന്ന പ്രത്യശയിലാണ് ഇവര്‍.
ട്രാന്‍സ് ജെന്ററുകളുടെ അധികാര അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്ന റിയ നാഷ്ണല്‍ അദാലത്ത് കമ്മറ്റിയിലെ ആദ്യജഡ്ജ്, മനുഷ്യവകാശ കമ്മിഷന് സംസ്ഥാന മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കൂരാച്ചുണ്ട് സ്വദേശിയാണ് ഇപ്പോള്‍ മഞ്ചേരിയിലാണ് താമസം ലിംഗ മാറ്റത്തിലുടെ സ്ത്രീയായി മാറിയത്. ഇപ്പോള്‍ അടുത്തിടെയാണ് ഒരു ശസ്ത്രക്രീയ കഴിഞ്ഞത്. ഇതിന്റെ ആലസ്യത്തിലായിരുന്നെങ്കിലും ഒന്നും വകവെക്കാതെയാണ് വേദിയില്‍ നാടോടി നൃത്തത്തിലുടെ നിറഞ്ഞാടിയത്.
കോളേജുകളില്‍ ട്രാന്‍സ് ജെന്ററിന് രണ്ട് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. അതുപോലെ പ്രത്യേക ടോയ്ലെറ്റുകളും നല്കി .എന്‍.സി.സി ക്കും പ്രത്യേക സംവരണം അനുവദിക്കണമെന്നാണ് ഒരു വിദ്യാര്‍ത്ഥി എന്ന നിലക്ക് റിയ ഇഷക്ക് പറയാനുള്ളത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍