കുറിച്യാട് ബൂത്തില്‍ എല്ലാവരും വോട്ട് ചെയ്തു
ബത്തേരി:ചെതലയത്തിന് അടുത്ത് കുറിച്യാട് 82 ആം നമ്പര്‍ ബൂത്തില്‍ എല്ലാവരും വോട്ട് ചെയ്തു.വനഗ്രാമമായ കുറിച്യാട് പുനരധിവാസ ഗ്രാമമാണ്. ഇനി ഇവിടെ ഒരു തെരെഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് പറയാനാകില്ല.24 കുടുമ്പങ്ങളിലായി 58 വോട്ടര്‍മാരാണ് ഇവിടെ ഉള്ളത് 29 സ്ത്രീകളും 29 പുരുഷന്മാരും ഇതില്‍ 29 സ്ത്രീകളും 28 പുരുഷന്മാരുമാണ് ഇന്ന് രണ്ടുമണിയോടെ വോട്ട് ചെയ്തത്. 2016 മുതല്‍ പ്രവര്‍ത്തനമില്ലാത്ത ഏകാധ്യാപക വിദ്യാലയമാണ് പോളിങ്ങ് ബൂത്തായി ക്രമീകരിച്ചത്. കരടി പ്രസവിച്ച് കിടന്നിരുന്ന മുറി ആയിരുന്നു ഇത്. പിന്നീട് കാട്ടാന ബൂത്ത് തകര്‍ത്തു. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് ഇത് പുനര്‍നിര്‍മ്മിച്ചു.മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ഇവിടുത്തെ വോട്ടര്‍മാരെല്ലാം കാട്ടുനായ്ക്ക വിഭാഗത്തില്‍ ഉള്ളവരാണ് വൈകാതെ ഇവരെയും ഇവിടുന്ന് മാറ്റി പാര്‍പ്പിക്കും. അതോടെ കുറിച്യാട് ബൂത്ത് ഓര്‍മ്മയാകും.ആദ്യം വോട്ട് രേഖപ്പെടുത്തിയത് രവി മാസ്തിയും ഒടുവില്‍ വോട്ട് ചെയ്തത് രാജു ബൊമ്മനുമാണ്. പ്രിസൈഡിംഗ് ഓഫീസര്‍ വൈകിട്ട് രാജു ബൊമ്മനെ നേരിട്ടുപോയി കൊണ്ടു വന്നാണ് വോട്ടു ചെയ്യിച്ചത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍