രാഹുല്‍ സഞ്ചരിക്കുന്നത്ചത്ത കുതിരക്കു മുകളില്‍:മന്ത്രി നിര്‍മ്മല സീതാരാമന്
ബത്തേരി:ഇടതു വലതു മുന്നണികള്‍ക്ക് താക്കീതുമായി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു ചത്ത കുതിരയെന്നാക്ഷേപിച്ച മുസ്ലീം ലീഗിന്റെ പുറത്താണ് രാഹുലിന്റെ യാത്രയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി.ബത്തേരിയില്‍ നടന്ന എന്‍.ഡി.എ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.ബി.ഡി.ജെ.എസ്.എന്ന പേരു തന്നെ പ്രധാന്യമേറിയതാണ്. ഭാരതീയ ജനത്തെ പ്രതിനിധാനം ചെയ്യുന്ന പേരാണ്, ധര്‍മ്മം സനാതനമാണ്, അനാദിയാണ്. കേരളം ധര്‍മ്മം കാത്ത സംസ്ഥാനമാണ്. ധര്‍മ്മത്തെ എതിര്‍ക്കുന്നവരാണ് തുഷാറിനെ ആക്രമിച്ചത്. ജനപിന്തുണ ഭയന്നാണ് ഇരു മുന്നണികളും ആക്രമണമഴിച്ചുവിടുന്നത്.ഇവര്‍ പിന്തുടരുന്നത് അവസരവാദ രാഷ്ട്രീയമാണ്.ഇതിന്റെ ഭാഗമായാണ് അമേഠിയിലെ പരാജയത്തെ മറികടക്കാന്‍ വയനാട്ടില്‍ സഹായവുമായി ഇടതുപക്ഷം ഒപ്പം നില്‍ക്കുന്നത്. അമേഠിയിലെ നാമനിര്‍ദ് ദേശ പത്രികയില്‍ ഇപ്പോള്സംശയമുണ്ടായിരിക്കുന്നു. ഇരു പാര്‍ട്ടികളും ഡല്‍ഹിയില്‍ ഒന്നിച്ച് നില്ക്കുന്നു.ഇവര്‍ ഇവിടെ നടത്തുന്നത് ആത്മാര്‍ത്ഥ പ്രചരണമാണോ എന്നും മന്ത്രി ചോദിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ നൂറ്റിപതിനഞ്ച് ജില്ലകള്‍ക്ക് പ്രാധാന്യം നല്കി ,കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.ഇതില്‍ വയനാടും ഉള്‍പ്പെടുന്നു എന്നത് അഭിമാനകരമാണ്. അമേഠിയില്‍ പ്രവര്‍ത്തനങ്ങളില്‍ തോറ്റ എം.പിയാണ് രാഹുല്‍. നിരവധി വര്‍ഷങ്ങളായി വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്താത്ത അമേഠിയില്‍ നിന്ന് വയനാട്ടിലെത്തി മല്‍സരിക്കുന്നതില്‍ എന്ത് ഔ ച ത്യമാണുള്ളത്.നൂറ്റിപതിനഞ്ച് ജില്ലകളില്‍ ഒന്നായി പ്രധാനമന്ത്രി തിരഞ്ഞെടുത്ത നാടിന്റെ വികസനത്തിനായി തുഷാര്‍ വെള്ളാപള്ളിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. പ്രവര്ത്ത മികവില്ലാത്ത ഒരു എം.പിക്ക് വയനാടിനെ ഏല്‍പ്പിച്ച് കൊടുക്കരുത് എന്നും കേന്ദ്ര പ്രതിരോധ മന്ത്രി പറഞ്ഞു.തുടര്‍ന്ന് ശ്രീധന്യയുടെ വിജയത്തെപ്രത്യാശയുടെ കിരണങ്ങളാന്നെന്നും ഇത്തരം വിജയങ്ങള്‍ വയനാട്ടില്‍ ആവര്‍ത്തിക്കണമെന്നും പറഞ്ഞ കേന്ദ്ര മന്ത്രി. വലിയ പ്രളയത്തെ നേരിട്ട ജനങ്ങളോട് ഭീരുത്വത്തോടെ പെരുമാറിയ സര്‍ക്കാരാണിതെന്നും, ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അവര്‍ പറഞ്ഞു. മോഡി യോടൊപ്പം ഇന്ത്യ ഭരിക്കാന്‍ വയനാട്ടില്‍ നിന്നൊരു പ്രതിനിധിയുണ്ടാകണമെന്നും, അതിനു സ്വന്തം മണ്ഡലത്തെ അവഗണിച്ച രാഹുലിനെ നിങ്ങളും അവഗണിക്കണമെന്നും അവര്‍ പറഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ്സജി ശങ്കര്അധ്യക്ഷത വഹിച്ചു., പി.സി മോഹനന് , കെ.സദാനന്ദന്, കെ.മധു .കൂട്ടാറ ദാമോധരന്, സിനില്‍ മുണ്ടപ്പിള്ളി, പി.കെ.ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.ഇന്നലെ രാവിലെ 11.30 ഓടെ ബത്തേരിയിലെ ഹെലിപാഡിലെത്തിയ അവരെ ബി ജെ പി ദേശീയ സമിതി അംഗം പള്ളിയറ രാമന്, പാര്‍ലമെന്റ് മണ്ഡലം പ്രഭാരി
പി.രഘുനാഥ്, ബിഡി ജെ എസ് സംസ്ഥാന കണ്‍വീനര്‍ അരയക്കണ്ടി സന്തോഷ്, ബിഡി ജെ എസ്ജില്ലാ പ്രസിഡണ്ട് എന്‍.കെ.ഷാജി,ബിജെപി ,ബി ഡി ജെ എസ്നേതാക്കളായ സജി ശങ്കര്‍, പി ജി ആനന്ദകുമാര്‍, കെ.ബി. മദന്‍ലാല്‍, കെ.മോഹന്‍ദാസ്, ആശ തുഷാര്‍, സംഗീത വിശ്വനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീ സ്കരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍