പെങ്ങളൂട്ടിയെ കാത്ത് സകുടുംബം..!
മാനന്തവാടി: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മാനന്തവാടിയിലെത്തുന്ന പ്രിയങ്ക ഗാന്ധിയെ കാത്ത് പൊരിവെയിലത്തും സ്ത്രീകളും കുഞ്ഞുകുട്ടികളടക്കമുള്ളവരുടെ വന്‍നിര. പ്രിയങ്കയെത്തും മുമ്പേ പൊതുസമ്മേളനം നടക്കുന്ന വള്ളിയൂര്‍ക്കാവ് മൈതാനം ജനങ്ങള്‍ തിങ്ങിനിറഞ്ഞു.കണ്ണൂരില്‍ നിന്നും ഹെലികോപ്റ്ററില്‍ പതിനൊന്നേകാലോടെ പ്രിയങ്ക ഗാന്ധി മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനിയിലെ താല്കാലിക ഹെലിപാഡില്‍ ഇറങ്ങുമെന്നാണ് സൂചന.എ.ഐ.സി.സി. ,കെ.പി.സി.സി., ഡി.സി.സി ഭാരവാഹികളും നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും അവരെ സ്വീകരിക്കാനായി കാത്ത് നില്‍ക്കുകയാണ്.രാവിലെ എട്ട് മണി മുതല്‍ വള്ളിയൂര്‍കാവിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങളാണ് പൊതുസമ്മേളനത്തിനെത്തിയത്. മാനന്തവാടിയിലെ പൊതുസമ്മേളനത്തിന് ശേഷം പ്രിയങ്ക പുല്‍പ്പള്ളിയിലെ കര്‍ഷകസംഗമത്തിലും പങ്കെടുക്കം. തുടര്‍ന്ന് പുല്‍വാമ യില്‍ ഭീകരാക്രമണത്തില്‍ മരിച്ച ഹവില്‍ദാര്‍ പി.വി. വസന്തകുമാറിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം തൃക്കൈപ്പറ്റ വാഴ കണ്ടി കുറുമ കോളനിയും സന്ദര്‍ശിച്ചാണ് പ്രിയങ്ക ജില്ല വിടുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍