ഫാ.ജേക്കബ് നരിക്കുഴി നിര്യാതനായി
മാനന്തവാടി രൂപതാ വൈദികനായ ജേക്കബ് നരിക്കുഴി അച്ചന് (91)നിര്യാതനായി.കുടിയേറ്റമലബാറിന്റെ സാമൂഹികവും സാമുദായികവുമായ വളര്‍ച്ചക്കും ഉന്നമനത്തിനുംവേണ്ടി ധാരാളമായി പ്രവര്‍ത്തിച്ച വൈദികനായിരുന്നു നരിക്കുഴിയച്ചന്. അച്ചന്റെ മൃത സംസ്കാരശുശ്രൂഷ ഏപ്രില്‍ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ബത്തേരി അസംപ്ഷന്‍ ഫൊറോന പള്ളിയില്‍ വെച്ച്നടക്കും.
പാലാ രൂപതയിലെ കുറവിലങ്ങാട് ഇടവക വെന്പള്ളി എന്ന സ്ഥലത്ത് നരിക്കുഴിദേവസ്യ റോസമ്മ ദമ്പതികളുടെ മകനായി 1928 സെപ്റ്റംബര്‍ 19 ന് ജേക്കബ് നരിക്കുഴി അച്ചന് ജനിച്ചു. കുറവിലങ്ങാട് സ്കൂളിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശ്ശേരി മൈനര്‍ സെമിനാരിയിലും തുടര്ന്ന്ആലുവ സെമിനാരിയിലും വൈദികപഠനം പൂര്‍ത്തിയാക്കി. 1956 മാര്‍ച്ച് 15ാംതിയയി മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവില്‍ നിന്നും പൗരോഹിത്യംസ്വീകരിച്ചു. പാലാ രൂപതയിലെ മറ്റക്കര ഹോളി ഫാമിലി പള്ളിയില്‍ അസി.വികാരിയായി വൈദിക ശുശ്രൂഷ ആരംഭിച്ചു. പാലാ രുപതയിലെ മല്ലികശ്ശേരി,അയ്യംപാറ എന്നീ ഇടവകകളിലെ സേവനത്തിനുശേഷം മലബാറിലേക്ക് കടന്നുവന്നനരിക്കുഴി അച്ചന് മാനന്തവാടി സെന്റ് ജോസഫ്സ് പ്രസ് മാനേജറും, ഗിരിദീപംമാസികയുടെ എഡിറ്ററായും സേവനം ആരംഭിച്ചു. തുടര്‍ന്ന് കല്ലാനോട്, കൂടരഞ്ഞി,മുള്ളന്‍കൊല്ലി, നിലമ്പൂര്‍, തരിയോട്, കല്ലോടി, കല്‍പ്പറ്റ, കൊളവയല്‍ എന്നീ ഇടവകകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിക്കുകയുണ്ടായി. കല്ലാനോട്പള്ളി, തരിയോട് പള്ളി, കൂടരഞ്ഞി പള്ളിമുറി, മുള്ളന്‍കൊല്ലി പള്ളിമുറി,മുള്ളന്‍കൊല്ലി ഹൈസ്കൂള്‍, തരിയോട് ഹൈസ്കൂള്‍ എന്നിവ അച്ചന്റെ കഠിനമായ
അദ്ധ്വാനത്തിന്റെയും നേതൃത്വത്തിന്റെയും സ്മാരകങ്ങളാണ്. ദീര്ഘനാളത്തെസേവനത്തിനും ദൈവജന ശുശ്രൂഷയ്ക്കും ശേഷം 2005 മെയ് 14ാം തിയതി ഇടവകശുശ്രൂഷയില്‍ നിന്നും വിരമിച്ച ബഹു. നരിക്കുഴിയച്ചന് ബത്തേരിയിലുള്ളകരുണ ഹോസ്പിറ്റലില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മലബാറിന്റെപ്രത്യേകിച്ച് വയനാടിന്റെ വികസനത്തിനായി ഏറെ സംഭാവനകള്‍ നല്കിയജീവിതമാണ് അച്ചന്റേത്. വിശ്വാസത്തിലും കൂട്ടായ്മയിലും ജനത്തെയുംസമൂഹത്തെയും നയിക്കാനുള്ള അച്ചന്റെ പാടവം പ്രശംസാവഹമായിരുന്നു.അതിനാല്‍ത്തന്നെ നാനാജാതിമതസ്ഥരായ മനുഷ്യരുടെ മനസ്സില്‍ അച്ചന് അതുല്യമായസ്ഥാനമുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍