കാട്ടാന തകര്‍ത്ത പോളിങ് സ്റ്റേഷന് ഒരുദിനം കൊണ്ട് പുനര്‍നിര്‍മ്മിച്ചു
കാട്ടാന തകര്‍ത്ത ചെതലയം കുറിച്യാട് കോളനിയിലെ പോളിങ് സ്റ്റേഷന് ജില്ലാ നിര്‍മിതികേന്ദ്രം ഒരുദിനം കൊണ്ട് പുനര്‍നിര്‍മിച്ചു. തകര്‍ന്ന വാതിലുകളും ജനലുകളും മാറ്റി ഇരുമ്പ് കൊണ്ടുള്ളവ സ്ഥാപിച്ചു. ചുമരുകള്‍ തേച്ച് വൃത്തിയാക്കി സെപ്റ്റിക് ടാങ്കിന്റെയടക്കം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. കെട്ടിടത്തിന്റെ പെയിന്റിങ്, നെയിം ബോര്‍ഡ് സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളും നടത്തി. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ചെതലയത്ത് നിന്നു 10 കിലോമീറ്ററിലധികം കാനനപാതയിലൂടെ യാത്ര ചെയ്താലാണ് കുറിച്യാട് കോളനിയിലെത്തുക. 58 വോട്ടര്‍മാരാണ് കോളനിയിലുള്ളത്. പുനര്‍നിര്‍മിച്ച പോളിങ് സ്റ്റേഷന് ഇന്നു ജില്ലാ കലക്ടര്‍ എ ആര് അജയകുമാര്‍ സന്ദര്‍ശിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍