രേഖകളില്ലാതെ കാറില്‍ കൊണ്ടുപോയ പതിനാറ് ലക്ഷം രൂപപിടികൂടി
മതിയായ രേഖകളില്ലാതെ കാറില്‍ കൊണ്ടുപോകുകയായിരുന്ന 16 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ഫല്‍യിംഗ് സ്ക്വാഡ് പിടികൂടി. ഇന്ന് രാവിലെ മീനങ്ങാടി കൊളഗപ്പാറ കവലയ്ക്ക് സമീപം വെച്ച് നടന്ന വാഹനപരിശോധനയിലാണ് പണം പിടികൂടിയത്. മീനങ്ങാടി നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന കാറില്‍ നിന്നുമാണ് പണം പിടികൂടിയത്. എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് ടിബി പ്രകാശ്, കെആര്‍ രതീഷ് കുമാര്‍, പിവി സതീശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ സുനില്‍ കുമാര്‍, സിപിഒ മാരായ വിഎസ് ഷിജു,എംഎസ് ശ്രീജിത്ത്, അബ്ദുള്‍ അസീസ് എന്നിവരടങ്ങുന്ന സ്ക്വാഡാണ് പണം പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍