ബ്ലേഡ് മാഫിയ വീടും സ്ഥലവും എഴുതിവാങ്ങിയതായി പരാതി
പുല്‍പ്പള്ളി:ബ്ലേഡ് മാഫിയ ഭീഷണിപ്പെടുത്തി വീടും സ്ഥലവും എഴുതി വാങ്ങിയതായി വീട്ടമ്മ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശിയായ ഏലിയാമ്മയാണ് പരാതി നല്‍കിയത്.മകന്റെ ചികിത്സാര്‍ത്ഥം കാപ്പിസെറ്റ് സ്വദേശിയില്‍ നിന്നും രണ്ട് ലക്ഷം രൂപവാങ്ങിയതുമായി ബന്ധപ്പെട്ടാണ് വിഷയം. ഹൃദ്രോഗിയായ തന്റെ മകന് സിനുവിനെ ഭീഷണിപ്പെടുത്തി ഒമ്പതര സെന്റ് സ്ഥലവും വീടും ബ്ലേഡ് മാഫിയ സംഘം സ്വന്തമാക്കിയതെന്നാണ് ഇവരുടെ പരാതി.ഞായറാഴ്ച രാത്രി ഒരു സംഘം ആളുകള്‍ സിനുവിന്റെ വീട്ടില്‍ കയറി സിനുവിനെ ഭീഷണിപ്പെടുത്തി വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പെടെ എടുത്ത് കൊണ്ടു പോയതായും, പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നുമാണ് ഇവരുടെ പരാതി.ബ്ലേഡ് മാഫിയെ സഹായിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ഏലിയാമ്മ പറഞ്ഞു. ബ്ലേഡ് മാഫിയകള്‍ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ ഭൂമി തിരിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇവര്‍ പരാതി നല്‍കിയതായും പറയുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍