നാട്ടുകാരുടെ കനിവിന് കാത്തുനില്‍ക്കാതെ സില്‍വി മാത്യു യാത്രയായി ;കുഞ്ഞിന്റെ ജീവന് രക്ഷിക്കാനുള്ള പരിശ്രമം തുടരുന്നു
പാന്‍ക്രിയാസ് ഗ്രന്ഥി തകരാറിലായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ് വരികയായിരുന്ന ആലാറ്റില്‍ തൈകണ്ടത്തില് ഷിബിയുടെ ഭാര്യ സില്‍വി മാത്യു (36) ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഏഴു മാസം ഗര്‍ഭിണിയായിരുന്ന സില്‍വിയെ സിസേറിയന് വിധേയമാക്കി കുഞ്ഞിനെ രണ്ടു ദിവസം മുന്‍പ് പുറത്തെടുത്തിരുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിനെ രക്ഷിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് ആശുപത്രി അധികൃതര്‍. കുഞ്ഞിന് ഇന്ഫെക്ഷന് ബാധിച്ചിട്ടുണ്ടോ എന്നുള്ള ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 27 മുതല്‍ മംഗലാപുരത്തെ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സില്‍വിയുടെ ചികിത്സധന സഹായത്തിനായി നാട്ടുകാര്‍ പണംസ്വരൂപിച്ചുവരുന്നതിനിടെയാണ് സില്‍വി മരണത്തിന് കീഴടങ്ങിയത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്ന സില്‍വിയുടെ തുടര്‍ ചികിത്സക്കായുള്ള പണം കണ്ടെത്താന്‍ ഓട്ടോ തൊഴിലാളി ആയ ഷിബിക്ക് ധാരാളം പരിമിതികള്‍ ഉള്ളതിനാലാണ് ആലാറ്റില്‍ നിര്‍മല വായന ശാല ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ട് അക്കൗണ്ട് തുടങ്ങിയത്. നാടൊട്ടുക്കുമുള്ള ഉദാര മനസ്കരരുടെ സാമ്പത്തിക സഹായം സ്വീകരിച്ച് വരികയായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. ആതിരയെന്നൊരു കുട്ടികൂടി സില്വിഷിബി ദമ്പതികള്‍ക്കുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍