വളളിയൂര്‍ക്കാവില്‍ ഇനി പൂരത്തിളക്കം; പള്ളിയറയില്‍ നിന്നും വാള് എഴുന്നെള്ളിച്ചു
മാനന്തവാടി:രണ്ടാഴ്ച നീണ്ടു നില്ക്കുന്ന വയനാടിന്റെ ദേശീയ മഹോത്സവമായി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വാള് എഴുന്നെള്ളിപ്പ് ചടങ്ങ് നടന്നു. എടവക പള്ളിയറ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും ഗജവീരന്റെയും അകമ്പടിയോടെ ഇന്ന് സന്ധ്യയോടെയാണ് വാള് എഴുന്നെള്ളിച്ച് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ എത്തിച്ചത്.കണ്ണന് നമ്പൂതിരിയാണ് വാളേന്തിയത്.എടവക പാണ്ടിക്കടവ് ജിനരാജ തരകന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാള് കഴിഞ്ഞ ദിവസം പള്ളിയറ ക്ഷേത്രത്തിലേക്ക് കൊണ്ടുവരികയും ഇന്ന് ഭക്ത്യാദര പൂര്‍വ്വം കാവിലേക്ക് കൊണ്ടു പോകുകയുമായിരുന്നു.വള്ളിയൂര്‍ക്കാവ് ദേവസ്വം ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ഇ.പി.മോഹന്‍ദാസ്, ടി. രത്നാകരന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികളായ അഡ്വ.എം.വേണുഗോപാല്‍, പി.വി.സുരേന്ദ്രന്, സന്തോഷ് ജി.. നായര്‍, തുണ്ടത്തില്‍ വിജയന് ,സി.ഗിരീഷ്, പള്ളിയറ ക്ഷേത്ര ഭാരവാഹി എം.മുരളിധരന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. മാര്‍ച്ച് 28ന് ഉത്സവം സമാപിച്ച ശേഷമാണ് വാള് തിരികെ എഴുന്നെള്ളിക്കുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍