പനമരത്ത് കാട്ടുകൊമ്പന്റെ വിളയാട്ടം തുടരുന്നു; നാല് വനപാലകര്‍ക്ക് പരുക്ക്; ചെറുകാട്ടൂര്‍ വില്ലേജില്‍ 144 പ്രഖ്യാപിച്ചു
പനമരത്ത് ജനവാസ മേഖലയിറങ്ങി ഒരാളെ കൊന്ന കാട്ടാന പ്രദേശത്ത് ഭീതി വിതയ്ക്കുന്നു.ആനയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിനിടെ നാല് വനപാലകര്‍ക്ക് പരുക്കേറ്റു. സുനീഷ്,കാസ്ട്രോ, സാജന്, രാജന് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഇവര്‍ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കാപ്പുഞ്ചാലിന് സമീപമുള്ള ഒരു കാപ്പിത്തോട്ടത്തിലാണ് ആനയിപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.കൈതക്കലിന് സമീപം കണ്ണാടിമുക്കിലാണ് ഇപ്പോള്‍ ആനയുള്ളത്.ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആന ആക്രമാസക്തനായ തിനെ തുടര്‍ന്ന് ഓടി രക്ഷപെടുന്നതിനിടെയാണ് വനപാലകര്‍ക്ക് പരുക്കേറ്റത്.സ്ഥലത്ത് ഉന്നത വനപാലകരും, എഡിഎമ്മടക്കമുള്ള ഉദ്യോഗസ്ഥരു മെത്തിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍