ചര്‍ച്ച് ബില്‍ മതനിരപേക്ഷതയെ തകര്‍ക്കും: മലങ്കര കാത്തലിക് അസോസിയേഷന്
മാതൃരാജ്യത്തിന്റെ മതനിരപേക്ഷതയെ തകര്ക്കാനുതകുന്നതാണ് യുക്തി സഹമല്ലാത്ത കേരളചര്ച്ച് ബില്ലെന്ന് മലങ്കര കാത്തലിക് അസോസിയേഷന് ബത്തേരി രൂപത സമ്മേളനം ആരോപിച്ചു.ക്രൈസ്തവ സഭകളുടെ സ്വത്തും സ്ഥാപനങ്ങളുടെ നടത്തിപ്പും ഇന്നാട്ടിലെ നിലവിലെ നിയമങ്ങള്‍ക്ക് അതീതമാണെന്നു പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നതാണ് കേരളചര്ച്ച് ബില്‍ 2019 ന്റെ വസ്തുത. െൈക്രസ്തവസഭാ സ്വത്തുക്കളുടെ നിയന്ത്രണം കാനന്‍ നിയമപ്രകാരമാണ്.എന്നാല്‍ കാനന്‍ നിയമം രാജ്യത്തിന്റെ സാധാരണ സിവില്‍,ക്രമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കേ അതിനു വിരുദ്ധമായ രീതിയിലുള്ള ദുഷ്പ്രചരണവും, ്രൈകസ്തവ വിരുദ്ധ നിലപാടുകളും ഉള്‍ക്കൊള്ളുന്ന ചര്ച്ചു ബില്‍ നടപ്പാക്കരുതെന്നും മലങ്കര കാത്തലിക് അസോസിയേഷന് ആവശ്യപ്പെട്ടു.ക്രിയാത്മക പ്രതികരണത്തിന്റെ ഭാഗമായി 151 പോസ്റ്റ് കാര്‍ഡുകള്‍ തയ്യാറാക്കി കേരള ലോ കമ്മീഷനു അയക്കുന്നതിന്റെ ഉദ്ഘാടനം സഭാതല പ്രസിഡണ്ട് വി.പി മത്തായി നിര്‍വഹിച്ചു. രൂപത വൈദീകോപദേഷ്ടാവ് റവ:ഫാദര്‍ ജോര്‍ജ്ജ് പൊക്കത്തായില്‍,രൂപത പ്രസിഡണ്ട് റെഞ്ചി നെയ്യശ്ശേരില്‍,ജനറല്‍ സെക്രട്ടറി റോസമ്മ തോമസ് കുന്നക്കല്‍, ബിജു മറ്റമന, ബ്ലസന്‍ അബ്രഹം, തങ്കച്ചന് ചരിവുപുരയിടം, തോമസ്, മത്തായി അടിയോളില്, ലീല പോള്‍, ബിബിത, ജോര്‍ജ് ഇ, ചാക്കോ ഇ.ഉ, ബാബു തോപ്പില്‍ ,ചിന്നമ്മ വര്‍ഗീസ്, കുടാതെ 10 വൈദീകജില്ലാ പ്രസിഡണ്ടുമാരും സമ്മേളനത്തില്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍