നിരപരാധിയെ മര്‍ദിച്ചെന്നു പരാതി; പോലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം ;ആരോപണം നിഷേധിച്ച് പോലീസ്
പുല്‍പ്പള്ളി: നിരപരാധിയെ പോലീസ് മര്‍ദ്ദിച്ചെന്നു ആരോപിച്ചു പോലീസ് സ്റ്റേഷന് മുന്നില്‍ നാട്ടുകാരുടെ പ്രതിഷേധം. പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയുമായി സീതാമൗണ്ട് സ്വദേശി പന്നിക്കത്തടത്തില് സതീശന്(50) ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മുഖത്തും നെഞ്ചിനും പുറത്തുമാണ് മര്‍ദ്ദനമേറ്റതെന്നു സതീശന് പറഞ്ഞു. ഇന്നലെ സീതാമൗണ്ടിലുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ടാണ് സതീശനെ ഇന്ന് വൈകുന്നേരം സീതാമൗണ്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള സ്വാഭാവിക നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്നും മര്‍ദ്ദിച്ചതായുള്ള പരാതി അടിസ്ഥാന രഹിതമാണെന്നും പോലീസ്.സതീശനെതിരെയുള്ള പരാതി വ്യാജമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്റ്റേഷനില്‍ എത്തിച്ച ശേഷം തന്നെ എസ്.ഐയും സംഘവും ക്രൂരമായി മര്‍ദിച്ചെന്നു സതീശന് പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികള്‍ സ്റ്റേഷന് മുന്നില്‍ എത്തി പ്രതിഷേധിച്ചത് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായി. അപകടമുണ്ടാക്കിയ വാഹനത്തിനു കേടുപാടുകള്‍ വരുത്തിയെന്നും, യാത്രികരെ കയ്യേറ്റം ചെയ്തുവെന്നുമാണ് സതീശന് എതിരെയുള്ള പരാതി. എന്നാല്‍ അപകട സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ സതീശനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നു നാട്ടുകാര്‍ പറഞ്ഞു.
സതീശന്റെ പരാതിയില്‍ അടിസ്ഥാനമില്ലെന്നാണ് പോലീസ് ഭാഷ്യം. അപകടസമയത്ത് കാറിലുണ്ടായിരുന്നവര്‍ പിന്നീട് കാറെടുക്കാനായെത്തിയപ്പോള് സതീശന് മര്‍ദ്ദിച്ചതായും കാറിന് നാശനഷ്ടം വരുത്തിയതായും സ്റ്റേഷനില്‍ പരാതി ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സതീശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍